തളിപ്പറമ്പ്: ആവശ്യത്തിന് ഡോക്ടര്‍മാരില്ലാത്തതിനാല്‍ തളിപ്പറമ്പ് താലൂക്ക് ആശുപത്രിയുടെ പ്രവര്‍ത്തനം അവതാളത്തില്‍. ആകെയുള്ള 20 ഡോക്ടര്‍മാരില്‍ പത്തുപേര്‍ മാത്രമേ ഇപ്പോള്‍ സര്‍വ്വീസിലുള്ളൂ. ഇതില്‍ രണ്ടുപേര്‍ പ്രസവാധിയിലും ഒരാള്‍ ശബരിമല ഡ്യൂട്ടിലിയുമാണ്. ഇതുകൊണ്ട് തന്നെ ഒപിയുടെ പ്രവര്‍ത്തനമാണ് അവതാളത്തിലാകുന്നത്. ദിനംപ്രതി ആയിരക്കണക്കിന് രോഗികളാണ് ഈ ആശുപത്രിയില്‍ എത്തുന്നത്.
നിലവിലുള്ള ഡോക്ടര്‍മാര്‍ ദിനംപ്രതി നൂറുമുതല്‍ ഇരുനൂറുവരെ രോഗികളെ പരിശോധിക്കേണ്ട സ്ഥിതിയിലാണ് ഇപ്പോഴുള്ളത്. ഒപിയില്‍ സ്പെഷലിസ്റ്റ് ഡോക്ടര്‍മാര്‍ പരിശോധന നടത്തുന്നതുമൂലം ഈവിഭാഗത്തില് പരിശോധനക്കെത്തുന്ന രോഗികളും കടുത്ത ദുരിതമാണ് അനുഭവിക്കുന്നത്. മണിക്കൂറുകളോളം കാത്തിരുന്നാണ് ഡോക്ടര്‍മാരെ കാണാന്‍ കഴിയുന്നത്. ഇതുമൂലം പലരും കുഴഞ്ഞുവീഴുന്നതും മറ്റും സ്ഥിരം സംഭവമാണ്. ഇതില്‍ ആശുപത്രി അധികൃതരുമായി വാക്കേറ്റമുണ്ടാകുന്നതും നിത്യ കാഴ്ചയാണ്. ആശുപത്രിയില്‍ ആവശ്യത്തിന് ഡോക്ടര്‍മാരെ നിയമിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: