മയ്യില്‍: കണ്ണാടിപ്പറമ്പ് ശ്രീ ധര്‍മ്മശാസ്താ ക്ഷേത്രം, മാലോത്ത് പാലത്തുകാവ് എന്നിവിടങ്ങളില്‍നിന്നും കവര്‍ച്ച ചെയ്ത സ്വര്‍ണ്ണാഭരണങ്ങള്‍ പാലക്കാട്ടെ ഒരു ജ്വല്ലറിയില്‍നിന്നും അന്വേഷണ സംഘം കണ്ടെടുത്തു. കവര്‍ച്ചാക്കേസില്‍ പിടിയിലായ കണ്ണാടിപ്പറമ്പ് പുല്ലൂപ്പിക്കടവില്‍ താമസിക്കുന്ന പട്ടാമ്പി സ്വദേശി പനച്ചിക്കല്‍ സുദേവനെ (55) കസ്റ്റഡിയില്‍ വാങ്ങി പോലീസ് ചോദ്യം ചെയ്തപ്പോഴാണ് പാലക്കാട്ടെ ജ്വല്ലറിയില്‍ ആഭരണങ്ങള്‍ വിറ്റതായി അറിയുന്നത്. തുടര്‍ന്ന് പ്രതിയുമായി ഇന്നലെ രാവിലെ പാലക്കാട്ടെ ജ്വല്ലറിയിലെത്തി ആഭരണങ്ങള്‍ കണ്ടെടുക്കുകയായിരുന്നു. രണ്ട് ദിവസത്തേക്കാണ് സുദേവനെ കണ്ണൂര്‍ കോടതി പോലീസ് കസ്റ്റഡിയില്‍ വിട്ടത്. ക്ഷേത്ര വിഗ്രഹത്തില്‍ ചാര്‍ത്തിയ സ്വര്‍ണ്ണാഭരണങ്ങളാണ് കവര്‍ച്ച നടത്തിയത്.
ചേലേരി ഈശാനമംഗലം ക്ഷേത്രത്തില്‍ നിന്നും സുദേവനും സംഘവും കവര്‍ന്ന ഓട്ടുവിളക്കുകളും പാത്രങ്ങളും കണ്ണൂരിലെ ആക്രിക്കടയില്‍ നിന്നും പോലീസ് നേരത്തെ കണ്ടെടുത്തിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: