തലശ്ശേരി: തലശ്ശേരിക്ക് സമീപം എരഞ്ഞോളിപ്പാലത്ത് വീട്ടമ്മയുടെ ദേഹത്ത് ചുവന്ന ചായം തേച്ച സംഭവത്തില്‍ രണ്ട് സിപിഎം പ്രവര്‍ത്തകര്‍ കൂടി റിമാന്‍ഡില്‍.
എരഞ്ഞോളിപ്പാലത്തിന് സമീപത്തെ കച്ചിമ്പേത്ത്താഴെ ഷമിത നിവാസില്‍ ഗണേശന്റെ ഭാര്യ കെ.രജിത(45)യുടെ ദേഹത്ത് ചുവന്ന പെയിന്റ് തേക്കുകയും ദേഹോപദ്രവം ഏല്‍പ്പിക്കുകയും മകനെ കൊലപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്ത ഒമ്പത് സിപിഎം പ്രവര്‍ത്തകര്‍ക്കെതിരെയായിരുന്നു തലശ്ശേരി പോലീസ് കേസെടുത്തിരുന്നത.് കഴിഞ്ഞ ശനിയാഴ്ച രാത്രിയാണ് സിപിഎം പ്രവര്‍ത്തകര്‍ സംഘടിച്ചെത്തി രജിതയെയും മകന് ബിജെപി പ്രവര്‍ത്തകനായ ശരത്തിനെയും അക്രമിക്കാന്‍ ശ്രമം നടത്തിയത.് രജിതയുടെ രണ്ട് പവന്റെ സ്വര്‍ണ്ണമാലയും അക്രമി സംഘം കവര്‍ന്നിരുന്നു. പരിക്കേറ്റ രജിത തലശ്ശേരി ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നു.
സിപിഎം പ്രവര്‍ത്തകരായ ചിറക്കരയിലെ സായി സദനില്‍ സി.കെ.മധു എന്ന പാച്ചേനി മധു(49), ചിറക്കരയിലെ ഞള്ളില്‍ വീട്ടില്‍ കെ.പി.പ്രശാന്ത്(33) എന്നിവരെയാണ് ബുധനാഴ്ച രാത്രി പോലീസ് അറസ്റ്റ് ചെയ്തത.് കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്റ് ചെയ്തു. നേരത്തെ ഈ കേസില്‍ എരഞ്ഞോളിപ്പാലത്തെ സുചിത്ര നിവാസില്‍ സുമിത്ത്കുമാര്‍(41), എരഞ്ഞോളിപ്പാലത്തെ റിജീഷ്(32), ചിറക്കരയിലെ പി.ഷിബിന്‍(33) എന്നിവരെ അറസ്റ്റ് ചെയ്തിരുന്നു. ഇതോടെ കേസില്‍ അഞ്ച് പ്രതികള്‍ അറസ്റ്റിലായി. നാല് പ്രതികളെക്കൂടി പിടികൂടാനുണ്ടെന്ന് പോലീസ് പറഞ്ഞു. രാഷട്രീയ വിരോധം കാരണം ദേഹോപദ്രമേല്പ്പിക്കുകയെന്ന ഉദ്ദേശ്യത്തോടെ പ്രതികള്‍ അക്രമിച്ചെന്ന കുറ്റമാണ് പ്രതികള്‍ക്കെതിരെ ചുമത്തിയിട്ടുള്ളത.്
പ്രതികരിക്കാൻ ഇവിടെ എഴുതുക: