തിരുവനന്തപുരം: ആശയത്തെ ആശയം കൊണ്ട് നേരിടണമെന്ന് പറഞ്ഞ മുഖ്യമന്ത്രി പിണറായി വിജയനും സിപിഎമ്മും ബിജെപി സംസ്ഥാന സെക്രട്ടറി കെ. സുരേന്ദ്രന് ജയിലില്‍ നിന്ന് പുറത്തിറങ്ങുന്നതിനെ ഭയക്കുന്നു. ശബരിമല ദര്‍ശനത്തിന് പോകവെ ക്രമസമാധാന പ്രശ്നമുണ്ടാകുമെന്ന പേരില്‍ നിലയ്ക്കലില്‍ നിന്നും അറസ്റ്റ് ചെയ്ത കെ. സുരേന്ദ്രനെ വിവിധ കേസുകള്‍ ചുമത്തി റിമാന്‍ഡ് ദീര്‍ഘിപ്പിക്കാന്‍ നീക്കം. മുഖ്യമന്ത്രിയുടെ നിര്‍ദേശപ്രകാരം വിവിധ പോലീസ് സ്റ്റേഷനുകളില്‍ സുരേന്ദ്രന് എന്ന പേരില്‍ രജിസ്റ്റര്‍ ചെയ്തതും ചെയ്യാത്തതുമായ നിരവധി കേസുകള്‍ കെ. സുരേന്ദ്രന്റെ പേരില്‍ ചുമത്താനുള്ള നീക്കമാണ് നടക്കുന്നത്.
സുരേന്ദ്രനെതിരായ എല്ലാ കേസുകളുടെയും പട്ടിക അടിയന്തരമായി പത്തനംതിട്ട എസ്പിക്ക് കൈമാറാന്‍ എല്ലാ പോലീസ് സ്റ്റേഷനുകളിലേക്കും ജില്ലാ പോലീസ് മേധാവികള്‍ നിര്‍ദേശം നല്കി. ശബരിമല വിഷയത്തില്‍ ജാമ്യം ലഭിച്ചപ്പോള്‍ റാന്നി താലൂക്കില്‍ പ്രവേശിക്കുന്നതിന് സുരേന്ദ്രന് നിയന്ത്രണം ഏര്‍പ്പെടുത്തിയതു പോലെ മറ്റ് ജില്ലകളില്‍ സുരേന്ദ്രന് പ്രവേശിക്കുന്നത് തടയാനും മണ്ഡലകാലം മുഴുവന്‍ ജയിലില്‍ അടയ്ക്കാനുമുള്ള ഗൂഢനീക്കമാണിത്.
തിരുവനന്തപുരം കന്റോണ്‍മെന്റ് സ്റ്റേഷനില്‍ നിന്ന് സുരേന്ദ്രനെതിരെ പോലീസ് നല്കിയ പട്ടിക പ്രകാരം പേരുമാറിയതും ഇനിയും രജിസ്റ്റര്‍ ചെയ്യാത്തതുമായ കേസുകളുണ്ട്. കേസ് നമ്പര്‍ 705/15 പ്രകാരം അനധികൃത വാഹനപാര്‍ക്കിങ്ങിനാണ് കേസ്. ഇത് സുരേന്ദ്രന്റെ പേരില്‍ ഉള്ളതല്ല. 1198/18 പ്രകാരം ശശി എന്നയാള്‍ മരിച്ചതുമായി ബന്ധപ്പെട്ട്. ഇതിലെ പ്രതി ആരെന്ന് ഇനിയും പോലീസിന് അറിയില്ല.
1502/18, 1524/18 എന്നീ കേസുകള്‍ ഇനിയും രജിസ്റ്റര്‍ ചെയ്തിട്ടില്ല. 1524/17, 1198/13, 1198/13 എന്നീ കേസുകള്‍ ജാഥ നയിച്ചതിന്. സെക്രട്ടേറിയറ്റിനു മുന്നില്‍ ജാഥയും പ്രതിഷേധ പ്രകടനവും നടത്തിയതിനാണ് കേസെങ്കില്‍ എല്‍ഡിഎഫ് സര്‍ക്കാരിലെ മിക്ക മന്ത്രിമാര്‍ക്കും എതിരെ കേസ് എടുക്കണം. നിയമസഭയ്ക്ക് ഉള്ളില്‍ അടി നടത്തിയവരാണ് അധികംപേരും. സോളാര്‍ കേസിലെ പ്രതിഷേധത്തില്‍ മുഖ്യമന്ത്രിയുള്‍പ്പെടെ നിയമലംഘനം നടത്തി സെക്രട്ടേറിയറ്റ് വളഞ്ഞ് സമരം ചെയ്തിട്ടുണ്ട്. മുന്‍ എംഎല്‍എ ശിവന്‍കുട്ടി ഉള്‍പ്പെടെ നിരവധി നേതാക്കള്‍ ജാമ്യം എടുക്കാത്ത കേസുകളുമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: