കൊച്ചി: ശബരിമലയില്‍ ചിത്തിര ആട്ട വിശേഷ സമയത്തുണ്ടായ അക്രമസംഭവങ്ങളെ ന്യായീകരിച്ച് പോലീസിന്റെ സത്യവാങ്മൂലം. പോലീസല്ല ശബരിമലയില്‍ പ്രകോപനം സൃഷ്ടിച്ചതെന്ന് സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. ശബരിമലയിലെ നടപ്പന്തലില്‍ കിടക്കാതിരിക്കാന്‍ വെളളമൊഴിച്ചെന്ന ആരോപണം വസ്തുതാ വിരുദ്ധമാണെന്നും സര്‍ക്കാര്‍. നടപ്പന്തല്‍ വെള്ളമൊഴിച്ചു കഴുകുന്നതു പതിവാണെന്നും സര്‍ക്കാര്‍ സത്യവാങ്മൂലത്തില്‍ പറയുന്നു.
ശബരിമലയില്‍ ഭക്തര്‍ക്ക് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ടെന്ന് ദേവസ്വം ബോര്‍ഡ് സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ പറയുന്നു. നിലയ്ക്കല്‍ പമ്പ, സന്നിധാനം എന്നിവിടങ്ങളില്‍ ഏര്‍പ്പെടുത്തിയിട്ടുള്ള സൗകര്യങ്ങള്‍ കണക്കുതിരിച്ചാണ് ദേവസ്വം ബോര്‍ഡ് സത്യവാങ്മൂലം നല്‍കിയിരിക്കുന്നത്.
അതേസമയം ഭക്തരുടെ എണ്ണത്തില്‍ കുറവുണ്ടെന്നതും സത്യവാങ്മൂലത്തില്‍ പറയുന്നുണ്ട്.അന്നദാനത്തിന് ആദ്യ ദിനങ്ങളില്‍ 9,000 പേരാണ് എത്തിയിരുന്നതെങ്കില്‍ പിന്നീടുള്ള ദിവസങ്ങളില്‍ അത് 6000 ആയി കുറഞ്ഞു. തീര്‍ത്ഥാടകരുടെ കുറവാണ് ഇത് കാണിക്കുന്നതെന്ന് സത്യവാങ്മൂലത്തില്‍ പറയുന്നു.
ശബരിമലയിലെ പോലീസ് നടപടികള്‍ക്ക് സംബന്ധിച്ചും നിയന്ത്രണങ്ങള്‍ സംബന്ധിച്ചും പോലീസിനോടും ഒപ്പം ശബരിമലയിലെ നിലവിലെ സംവിധാനങ്ങളെപ്പറ്റി ദേവസ്വം ബോര്‍ഡിനോടും സത്യവാങ്മൂലം നല്കാന് ഹൈക്കോടതി ഡിവിഷന് ബെഞ്ച് ആവശ്യപ്പട്ടിരുന്നു. ഇതനുസരിച്ച് സര്‍ക്കാരും ദേവസ്വം ബോര്‍ഡും സത്യവാങ്മൂലം സമര്‍പ്പിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: