സിഡ്നി : വിമാനത്തിനുള്ളില്‍ വെച്ച് എയര്‍ഹോസ്റ്റസിനോട് അപമര്യാദയായി പെരുമാറിയ ഇന്ത്യന്‍ വംശജന് ആസ്ട്രേലിയയില്‍ തടവില്‍. സിംഗപ്പൂര്‍ എയര്‍ലൈന്‍സില്‍ സഞ്ചരിക്കവേ പരഞ്ചാപെ നിരഞ്ജന് ജയന്താണ്(34) അപമര്യാദയായി പെരുമാറിയെന്ന കേസില്‍ ജയിലിലായത്. മൂന്നാഴ്ചത്തെ തടവുശിക്ഷയ്ക്കാണ് ആസ്ട്രേലിയന്‍ കോടതി ഉത്തരവിട്ടിരിക്കുന്നത്. വെള്ളിയാഴ്ചയാണ് ഇതുസംബന്ധിച്ചുള്ള വാര്‍ത്ത പുറത്തുവന്നത്.
വിമാനത്തില്‍ സഞ്ചരിക്കവേ എയര്‍ ഹോസ്റ്റസിന്റെ മൊബൈല്‍ നമ്പര്‍ പതവണ ആവശ്യപ്പെട്ടിട്ടും നല്‍കാത്തതിനെ തുടര്‍ന്ന് ഇവരെ കടന്നു പിടിക്കുകയായിരുന്നു. ഇയാള്‍ക്കെതിരെ നിരവധി കേസുകളാണ് ചാര്‍ജ് ചെയ്തിട്ടുള്ളത്. അപമാര്യാദയായി പെരുമാറിയെന്ന കേസ് മാത്രമാണ് ഇപ്പോള്‍ പരിഗണിച്ചിരിക്കുന്നത്. ഇതിലാണ് ജയന്തിനെ മൂന്നാഴ്ചത്തെ തടവിന് വിധിച്ചിരിക്കുന്നത്.
അതേസമയം മദ്യ ലഹരിയില്‍ ആയിരുന്നു താനെന്നും, സ്വയം നിയന്ത്രിക്കാന്‍ സാധിക്കാതിരുന്നതിനാലാണ് ഇത്തരത്തില്‍ ഒരു നടപടി ഉണ്ടായതെന്നും ജയന്ത് ഇതിനോട് പ്രതികരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: