ഇസ്ലാമബാദ് : പാക്കിസ്ഥാന് ഖൈബര്‍ പഖ്തുന്‍ഖ്വയിലെ ഹാങുവിലുണ്ടായ സ്ഫോടനത്തില്‍ 25 പേര് കൊല്ലപ്പെട്ടു. 35പേര്‍ക്ക് പരിക്കേറ്റു. ഹാങ്ങുവിലെ ലോവര്‍ ഓരാക്സയ് സെമിനാരിക്കു സമീപത്തായാണ് സ്ഫോടനം നടന്നത്. മരണ സംഖ്യ ഇനിയും ഉയരാനാണ് സാധ്യത.
അതേസമയം സ്ഫോടനത്തെ കുറിച്ചുള്ള വിശദ വിവരങ്ങള്‍ ഇതുവരെ ലഭ്യമായിട്ടില്ല. സാധാരണക്കാരായ ജനങ്ങള്‍ക്കു നേരെ ഇത്തരത്തില്‍ ആക്രമണം നടത്തുന്നത് മനുഷ്യത്മില്ലായ്മയാണെന്ന് ഖൈബര്‍ പഖ്തുന്‍ഖ്വ മുഖ്യമന്ത്രി മെഹ്മൂദ് ഖാന് അറിയിച്ചു. മതപരമായ കേന്ദ്രങ്ങളില്‍ ആക്രമണം നടത്തി സമാധാന അന്തരീക്ഷം തകര്‍ക്കുന്നത് ക്ഷമിക്കാന്‍ സാധിക്കില്ലെന്നും ഖാന് അറിയിച്ചു.
കറാച്ചിയിലെ ചൈനീസ് കോണ്‍സുലേറ്റിനു നേരെ വെള്ളിയാഴ്ച രാവിലെ ആക്രമണം ഉണ്ടായിരുന്നു. അതിനു പിന്നാലെയാണ് ഖൈബര്‍ പഖ്തുന്ഖ്വായിലും സ്ഫോടനമുണ്ടായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: