ന്യൂദല്‍ഹി : ദല്‍ഹി സിഗ്നേച്ചല്‍ ബ്രിഡ്ജില്‍ ബൈക്ക് ഓടിക്കുന്ന സെല്‍ഫി എടുക്കുന്നതിനിടെ അപകടത്തില്‍പെട്ട് രണ്ട് മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ കൊല്ലപ്പെട്ടു. ഹിന്ദു റാവു മെഡിക്കല്‍ കോളേജ് വിദ്യാര്‍ത്ഥികളായ സത്യ വിജയ് ശങ്കരന്, ചന്ദ്രശേഖര്‍ എന്നിവരാണ് കൊല്ലപ്പെട്ടത്.
വെള്ളിയാഴ്ച രാവിലെ 8.45 ഓടെയാണ് അപകടം നടന്നത്. സിഗ്നേച്ചല്‍ പാലത്തിലൂടെ കെടിഎം ഡ്യൂക്കില്‍ പായുന്നത് സെല്‍ഫിയെടുക്കാന്‍ ശ്രമിക്കുന്നതിനിടെ പെട്ടന്ന് പാലത്തിലെ വളവ് കണ്ട് വളയ്ക്കാന്‍ ശ്രമിക്കുന്നതിനിടെ വണ്ടി ഡിവൈഡറില്‍ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ പാലത്തില്‍ നിന്ന് 30 അടി താഴ്ചയിലേക്ക് പതിച്ചാണ് ഇരുവരും മരിച്ചതെന്ന് പോലീസ് അറിയിച്ചു.
ഈ മാസം നാലിന് പൊതുജനങ്ങള്‍ക്കായി തുറന്നു കൊടുത്ത പാലത്തില്‍ ഉണ്ടാകുന്ന ആദ്യത്തെ അപകടം ആണിത്. എട്ടു വര്‍ഷത്തോളം എടുത്താണ് പാലത്തിന്റെ നിര്‍മാണം പൂര്‍ത്തിയായത്. അതേസമയം പാലത്തിന്റെ നിര്‍മിതിയിലെ പ്രത്യേകതകള്‍ കാരണം സിഗ്നേച്ചര്‍ പാലത്തിലെ കേബിളില്‍ തൂങ്ങിക്കിടന്ന് സെല്‍ഫി എടുക്കാനെത്തുന്നവരുടെ എണ്ണവും ചെറുതല്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: