ന്യൂദല്‍ഹി: മാറാട് കേസില്‍ വിചാരണക്കോടതി ശിക്ഷിച്ച 50 പേരെ പ്രതിപ്പട്ടികയില്‍ നിന്നു സുപ്രീംകോടതി ഒഴിവാക്കി. കേസിലെ പ്രതിയും മുസ്ലിം ലീഗ് ബേപ്പൂര്‍ മുന്‍ മണ്ഡലം പ്രസിഡന്റുമായ മൊയ്തീന് കോയയും ഒഴിവാക്കിയവരില്‍ ഉള്‍പ്പെടും.
മൊയ്തീന് കോയയും മറ്റ് 23 പേരും നല്കിയ അപ്പീല്‍ ഹര്‍ജി പരിഗണിച്ചാണു കോടതി വിധി. കേസില്‍ 74 പ്രതികളാണ് ആകെ ഉണ്ടായിരുന്നത്. ഇതില്‍ 50 പേരെ വിചാരണക്കോടതി ശിക്ഷിച്ചു. മൊയ്തീന് കോയ ഉള്‍പ്പെടെ ബാക്കിയുള്ളവരെ വെറുതെ വിട്ടിരുന്നു. പിന്നീടു ഹൈക്കോടതി വിചാരണക്കോടതി വിധി റദ്ദാക്കുകയും ഈ 24 പേരെയും ശിക്ഷിക്കുകയും ചെയ്തു. ഇതിനെതിരേയാണ് സുപ്രീംകോടതിയില്‍ അപ്പീല്‍ സമര്‍പ്പിച്ചത്.
പ്രതികളുടെ ജാമ്യാപേക്ഷ ആറു മാസത്തിനുള്ളില്‍ പരിഗണിക്കുമെന്നു സുപ്രീംകോടതി വ്യക്തമാക്കി. അതേസമയം പ്രതിപ്പട്ടികയില്‍ നിന്ന് 50 പേരെ ഒഴിവാക്കുന്നതിനെ സുപ്രീംകോടതിയില്‍ കേരള സര്‍ക്കാര്‍ എതിര്‍ത്തില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: