കൊച്ചി: ആര്‍എസ്എസിനെതിരെ ചാനല്‍ ചര്‍ച്ചയ്ക്കിടെയുണ്ടായ വസ്തുതാപരമല്ലാത്ത പരാമര്‍ശങ്ങള്‍ക്ക് മംഗളം ടിവി മാപ്പ് പറഞ്ഞു.
ശബരിമല വിഷയവുമായി ബന്ധപ്പെട്ട് മംഗളം ടിവിയില്‍ ഒക്ടോബര്‍ 21-ാം തീയതി നടന്ന ചര്‍ച്ചയില്‍ പ്രജിത്ത്രാജ് എന്ന വ്യക്തിയാണ് ആര്‍എസ്എസിനെതിരെ അപകീര്‍ത്തിപരമായ പ്രസ്താവനകള്‍ നടത്തിയത്. ഇതിനെതിരെ ആര്‍എസ്എസ് നിയനപടി സ്വീകരിച്ചിരുന്നു. തുടര്‍ന്നാണ് സംഭവത്തില്‍ ഖേദം പ്രകടിപ്പിച്ച് മംഗളം ചീഫ് എഡിറ്റര്‍ ചാനലില്‍ അറിയിപ്പ് കൊടുത്തത്. പ്രജിത്ത്രാജിന്റെ ആരോപണം മംഗളം ടിവിയുടെ അഭിപ്രായമല്ലെന്നും അത് പ്രക്ഷേപണം ചെയ്തതുമൂലം ആര്‍എസ്എസിനും അതിന്റെ കാര്യകര്ത്താക്കള്ക്കുമുണ്ടായ ബുദ്ധിമുട്ടിലും മാനഹാനിയിലും ഖേദം പ്രകടിപ്പിക്കുന്നു എന്നായിരുന്നു അറിയിപ്പ്.
ടിവി ചര്‍ച്ചയ്ക്കിടെ അവതാരകന് കെ.കെ. സുനിലാണ് പ്രജിത്ത്രാജിന് ആര്‍എസ്എസിനെതിരെയുള്ള പരാമര്‍ശങ്ങള്‍ പറയാന്‍ അവസരം നല്‍കിയത്. അതുകൊണ്ട് തന്നെ ടിവി സിഇഒ ആര്. അജിത്കുമാറാണ് സംഭവത്തിന് പിന്നിലെ ഉത്തരവാദി. ഇവരെ മൂന്ന് പേരെയും കുറ്റക്കാരാക്കി ആര്‍എസ്എസ് പ്രാന്തപ്രചാരക് പി.എന്‍ ഹരിക്ൃഷ്ണകുമാര് അഡ്വ. വി. അജിത്കുമാര്‍ മുഖേന നോട്ടീസ് അയക്കുകയായിരുന്നു.
മലയിലെത്തിയ യുവതി രഹ്നഫാത്തിമ ജനം ടിവി ജീവനക്കാരന്റെ ഭാര്യയാണെന്നും വര്‍ഗീയ ലഹളയാണ് ഇതിന് പിന്നിലെ ലക്ഷ്യം എന്നിങ്ങനെയായിരുന്നു ആരോപണം. അടിസ്ഥാനരഹിതമായ പരാമര്‍ശങ്ങളാണ് ഇതെല്ലാമെന്ന് തെളിഞ്ഞിരിക്കുകയാണ്. ഇതിനും മുമ്പും മംഗളം വസ്തുതാപരമല്ലാത്ത വാര്‍ത്തകളുടെ പേരില്‍ നാണംക്കെട്ടിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: