കാസര്‍കോട്: കാസര്‍കോട് ജില്ലാ സ്കൂള്‍ കലോത്സവം കഴിഞ്ഞു മടങ്ങിയ വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെ കയറിയ ബസ് അപകടത്തില്‍പ്പെട്ട് 29 പേര്‍ക്കു പരിക്ക്. കുട്ടമത്ത് ജിഎച്ച്എസ്എസില്‍ നടന്ന കാസര്‍കോട് ജില്ലാ കലോത്സവം കഴിഞ്ഞ് മടങ്ങുകയായിരുന്നു വിദ്യാര്‍ഥികള്‍. ഇന്നലെ രാത്രി എട്ട് മണിയോടെ നീലേശ്വരം കരുവാച്ചേരിയിലാണ് അപകടമുണ്ടായത്. കെഎസ്ആര്‍ടിസി ബസ്സ് വിദ്യാര്‍ത്ഥികള്‍ സഞ്ചരിച്ച സ്വകാര്യ ബസ്സില്‍ ഇടിക്കുകയായിരുന്നു.
പരിക്കേറ്റവരെ നീലേശ്വരം തേജസ്വിനി സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ലിങ്കിംഗ് ആന്റ് ഡിഎച്ച്എസ്എസ് വിദ്യാര്‍ഥികളായ മഡിയനിലെ വിഷ്ണു, കാഞ്ഞങ്ങാട്ടെ വാസുദേവ്, ഷിസ്ബിന്, കാഞ്ഞങ്ങാട് സൗത്തിലെ സിദ്ധാര്‍ഥ്, ചട്ടഞ്ചാല്‍ എച്ച്എസ്എസ് വിദ്യാര്‍ഥികളായ ഉദുമയിലെ അഷിഖ, കോളിയടുക്കത്തെ ശ്രീഷ, തീര്‍ഥ ദാസ്, അഞ്ജു, കുട്ടമത്ത് ജിഎച്ച്എസ്എസിലെ പനേറ്റക്കുളത്തില് ശശികേശന്, ബങ്കളേവിലെ സകിക, കരിന്തലത്ത് വി.അമ്പു, മാളിലെ വനജ, കെ.എസ്.ആര്.ടി.സി ഡ്രൈവര്‍ ശ്രീകണ്ഠാപുരത്തെ സഹദേവന്, വെള്ളക്കോട്ടെ വി.സുജിത, നീലേശ്വരം ഐടിഐയിലെ കെ.മായ, കാഞ്ഞങ്ങാട് കടപ്പുറത്തെ സത്യവതി, മഡിയനിലെ കെ.വി.പ്രമോദ്, നീലേശ്വരത്തെ എ.വി.അനീഷ് കുമാര്‍, ചായ്യോത്തെ ടി.ജറീന, തൈക്കടപ്പുറത്തെ ഇ.കെ.അബ്ദുല്ല എന്നിവര്‍ക്കാണ് പരിക്കേറ്റത്.
നീലേശ്വരം എസ്ഐമാരായ എം.വി.ശ്രീദാസ്, ഇ.വി.രാജശേഖരന് എന്നിവരുടെ നേതൃത്വത്തില്‍ രക്ഷാപ്രവര്‍ത്തനം നടത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: