മലപ്പുറം: പോലീസിന്റെ വെടിയേറ്റ് മരിച്ച മാവോയിസ്റ്റ് നേതാക്കളായ കുപ്പുദേവരാജിന്റെയും അജിതയുടെയും രക്തസാക്ഷിത്വ വാര്‍ഷികത്തില്‍ തിരിച്ചടിക്കൊരുങ്ങി സായുധസംഘം നിലമ്പൂര്‍ വനത്തിലെത്തിയതായി പോലീസ്. 2016 നവംബര്‍ 24നായിരുന്നു സംഭവം. പ്രത്യാക്രമണ സാധ്യത കണക്കിലെടുത്ത് അതീവജാഗ്രതാ നിര്‍ദേശവും സുരക്ഷയുമൊരുക്കേണ്ട സമയത്ത് മലപ്പുറം എസ്പി പ്രതീഷ്കുമാര്‍ ശബരിമല സന്നിധാനത്ത് ഭക്തജനവേട്ട നടത്തുകയാണ്.
പ്രത്യാക്രമണത്തിന് സാധ്യതയുണ്ടെന്ന് നേരത്തെ കേന്ദ്ര ഇന്റലിജന്‍സും തമിഴ്നാട് ക്യൂ ബ്രാഞ്ച് ഇന്റലിജന്‍സും സംസ്ഥാന ആഭ്യന്തരവകുപ്പിന് മുന്നറിയിപ്പ് നല്‍കിയിരുന്നു. മാവോയിസ്റ്റ് സൈനിക വിഭാഗമായ പീപ്പിള്‍സ് ലിബറേഷന്‍ ഗറില്ലാ ആര്‍മി കമാന്‍ഡര്‍ വിക്രം ഗൗഡയുടെ നേതൃത്വത്തിലുള്ള സംഘമാണ് ഏറ്റുമുട്ടല്‍ നടന്ന വരയന്മലയില് ബേസ് ക്യാമ്പ് തുറന്നതെന്ന് സംസ്ഥാന പോലീസ് ഇന്റലിജന്‍സിനും വിവരം ലഭിച്ചിട്ടുണ്ട്. ഈ സമയത്താണ് മാവോയിസ്റ്റ് വേട്ടയ്ക്കടക്കം പ്രത്യേക പരിശീലനം ലഭിച്ച എസ്പി പ്രതീഷ്കുമാറിനെ ശബരിമലയില്‍ നിയോഗിച്ചിരിക്കുന്നത്.
മലപ്പുറം ജില്ലയില്‍ ഇത്രയും വലിയൊരു ക്രമസമാധാനപ്രശ്നം നിലനില്ക്കുമ്പോള് എസ്പിയെ ശബരിമലയില്‍ നിയോഗിച്ചത് സിപിഎം ഇടപെട്ടാണെന്ന ആരോപണവും ശക്തമാണ്. എടപ്പാള്‍ തീയറ്റര്‍ കേസില്‍ മുഖ്യസാക്ഷിയായ തിയേറ്റര്‍ ഉടമയെ സിപിഎമ്മിന്റെ നിര്‍ദേശാനുസരണം പ്രതീഷ്കുമാര്‍ അറസ്റ്റ് ചെയ്തത് വിവാദമായിരുന്നു. കൂടാതെ തവനൂര്‍ കാര്‍ഷിക കോളേജില്‍ സിപിഎം പ്രവര്ത്തകന് ഉള്‍പ്പെട്ട പീഡനക്കേസും എസ്പി ഇടപെട്ട് ഒതുക്കി തീര്‍ത്തതായി പരാതിക്കാരി ആരോപിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: