വിജയവാഡ: സര്‍ദാര്‍ വല്ലഭ്ഭായ് പട്ടേലിന്റെ ഏകതാപ്രതിമയേക്കാള് ഉയരത്തില്‍ ആന്ധ്രയുടെ നിയമസഭാ മന്ദിരം കെട്ടിപ്പൊക്കുമെന്ന് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു. ആന്ധ്രയുടെ നിര്‍ദിഷ്ട നിയമസഭാ മന്ദിരമായ അമരാവതിക്ക് സര്‍ദാര്‍ പ്രതിമയേക്കാള്‍ 68 മീറ്റര്‍ ഉയരമുണ്ടാവുമെന്നാണ് നായിഡു അവകാശപ്പെടുന്നത്. 182 മീറ്ററാണ് ഏകതാ പ്രതിമയുടെ ഉയരം
250 അടി ഉയരത്തില്‍, മൂന്നു നിലകളിലായി തലകീഴായുള്ള ലില്ലിപ്പൂവിന്റെ മാതൃകയിലാണ് സ്വപ്നനഗരി അമരാവതി പണിയുന്നത്. ഇതിന്റെ രൂപരേഖ സര്‍ക്കാര്‍ അനുമതിക്കായി സമര്‍പ്പിച്ചു. ബ്രിട്ടീഷ്കാരനായ നോര്‍മ ഫോസ്റ്ററാണ് ശില്പി. നവംബര്‍ അവസാനത്തോടെ നിര്‍മാണത്തിനായി സര്‍ക്കാര്‍ ടെന്‍ഡര്‍ വിളിക്കും. രണ്ടു വര്‍ഷം കൊണ്ട് കെട്ടിടം പൂര്‍ത്തിയാകുമെന്ന് നഗരവികസന മന്ത്രി പി. നാരായണ പറഞ്ഞു.
മന്ദിരത്തില്‍ രണ്ട്് ഗ്യാലറികളുണ്ടായിരിക്കും.80 മീറ്റര്‍ ഉയരത്തിലുള്ള ആദ്യഗ്യാലറിയില് 300 പേര്‍ക്കും 250 മീറ്ററില്‍ പണിയുന്ന രണ്ടാമത്തെ ഗ്യാലറിയില്‍ 20 പേര്‍ക്കും ഇരിപ്പിടം സജ്ജമാക്കും. ചില്ലുകള്‍ ആവരണം ചെയ്താവും രണ്ടാമത്തെ ഗ്യാലറി നിര്‍മിക്കുക. ചുഴലിക്കാറ്റ്, ഭൂകമ്പം തുടങ്ങിയ പ്രകൃതിക്ഷോഭങ്ങളെ പ്രതിരോധിക്കുന്ന തരത്തിലാവും കെട്ടിടത്തിന്റെ രൂപകല്‍പ്പന.
125 അടി ഉയരത്തില്‍ കാവേരി മാതാവിന്റെ പ്രതിമ യാഥാര്‍ഥ്യമാക്കാന്‍ കര്‍ണാടകം തയാറെടുപ്പിലാണ്. ഗുജറാത്തില്‍ ഏകതാപ്രതിമ പണിതതിനെ വിമര്‍ശിക്കുകയും പരിഹസിക്കുകയും ചെയ്തവരാണ് കാവേരി മാതാവിന്റെ പ്രതിമയും പടുകൂറ്റന്‍ കെട്ടിട സമുച്ചയവും പണിയുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: