കൊച്ചി: ആയുര്‍വേദം 2025 യോടെ 50,000 കോടിയുടെ വ്യവസായമാകുമെന്ന് ഗവര്‍ണര്‍ ജസ്റ്റിസ് പി. സദാശിവം. സിഐഐ കൊച്ചിയില്‍ സംഘടിപ്പിച്ച ആഗോള ആയുര്‍വേദ സംഗമത്തിന്റെ സമാപനത്തില്‍ സംസാരിക്കുകയായിരുന്നു.
ആയുര്‍വേദത്തെ ആധുനീകരിക്കുന്നതില്‍ കേരളത്തിന് പ്രധാന പങ്കുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. വെല്‍നസ് ടൂറിസത്തിന്റെ കേരള മാതൃക മറ്റ് സംസ്ഥാനങ്ങളും പിന്തുടരുമെന്ന് അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.
കേന്ദ്രസര്‍ക്കാര്‍ ആയുര്‍വേദത്തിന് പ്രഥമ പരിഗണനയും പിന്തുണയും നല്‍കുന്നുണ്ടെന്ന് മുഖ്യപ്രഭാഷണം നടത്തിയ ആയുഷ് ഉപദേശകന് ഡോ. ഡി.സി. കഠോഷ് പറഞ്ഞു. ആഗോള ആയുര്‍വേദ സമ്മേളനം ആയുര്‍വേദ വ്യവസായത്തിന് ഉണര്‍വേകുമെന്ന് വൈദ്യരത്നം ഔഷധശാല ഡയറക്ടര്‍ ഡോ. ഇ.ടി. നീലകണ്ഠന് മൂസ് പറഞ്ഞു. സിഐഐ കേരള സ്റ്റേറ്റ് കൗണ്‍സില്‍ ചെയര്‍മാനും ധാത്രി ആയുര്‍വേദ പ്രൈവറ്റ് ലിമിറ്റഡ് എം ഡിയുമായ ഡോ. എസ്. സജികുമാര്‍ സ്വാഗതം പറഞ്ഞു.
നയരൂപീകരണം, ബ്രാന്‍ഡിങ്, നൈപുണ്യ വികസനം തുടങ്ങി ആയുര്‍വേദത്തിന് ആഗോളതലത്തില്‍ സ്വീകാര്യതയും ബ്രാന്‍ഡിങ്ങും ലഭിക്കേണ്ട ആവശ്യകത വിവിധ സെഷനുകളില്‍ ചര്‍ച്ച നടന്നു. ആയുര്‍വേദ ഉത്പനങ്ങളുടെയും സേവനങ്ങളുടെയും പ്രദര്‍ശനവും സമ്മേളനത്തിന്റെ ഭാഗമായി നടന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: