ന്യൂദല്‍ഹി: വിവാദ പ്രസംഗം നടത്തി മുന്‍കേന്ദ്രമന്ത്രി കൂടിയായ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് സി.പി ജോഷി പൊല്ലാപ്പിലായി. ഹിന്ദുമതത്തെപ്പറ്റി ബ്രാഹ്മണര്‍ മാത്രം പറഞ്ഞാല്‍ മതി, പ്രധാനമന്ത്രി നരേന്ദ്ര മോദിയും കേന്ദ്രമന്ത്രി ഉമാഭാരതിയും പറയേണ്ടയെന്ന പരാമര്‍ശമാണ് ജോഷിയെ വെട്ടിലാക്കിയത്.
ജോഷിയുടെ പ്രസംഗം ഇങ്ങനെ: ലോധി സമുദായംഗമായ ഉമാഭാരതി ഹിന്ദുമതത്തെപ്പറ്റി പറയുന്നു, മറ്റേതോ മതക്കാരനായ( ജാതി) നരേന്ദ്ര മോദിയും ഹിന്ദുമതത്തെറ്റി പറയുന്നു. ഈ രാജ്യത്ത് മതത്തെപ്പറ്റി അറിയുന്നത് പണ്ഡിറ്റുകളും ബ്രാഹ്മണരും മാത്രമാണ്.
വീഡിയോ പുറത്തുവന്നതോടെ ജോഷിെക്കതിരെ സാമൂഹ്യ മാധ്യമങ്ങളില്‍ കടുത്ത വിമര്‍ശനവും പരിഹാസങ്ങളും പടരുകയാണ്. ജോഷിയേയും കോണ്‍ഗ്രസിനെയും ബിജെപി നേതാക്കള്‍ ശക്തമായി അപലപിച്ചും പരിഹസിച്ചുമിടുന്ന പോസ്റ്റുകള്‍ വൈറലാകുകയാണ്.
പാര്‍ട്ടി ആദര്‍ശത്തിന് വിരുദ്ധമാണ് ജോഷിയുടെ കമന്റെന്നാണ് വെട്ടിലായ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ പ്രതികരണം. സംഭവം വലിയ വിവാദമായതോടെ മാപ്പു പറഞ്ഞ് തലയൂരാനുള്ള ശ്രമത്തിലാണ് ജോഷി,
രാജസ്ഥാനിലെ മുതിര്‍ന്ന നേതാവാണ് ജോഷി. അവിടെ വസുന്ധരരാജെയെ പുറത്താക്കി അധികാരം പിടിക്കാന്‍ കച്ചകെട്ടിയിറങ്ങിയ പാര്‍ട്ടിക്ക് വലിയ തിരിച്ചടിയാണ് ജോഷിയുടെ കമന്റ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: