സന്നിധാനം: പിണറായി സര്‍ക്കാരിന്റെ മര്‍ക്കട മുഷ്ടിയിലും ഹിന്ദുവേട്ടയിലും തകര്‍ന്നടിഞ്ഞ് ശബരിമലയിലെ വരുമാനം. മണ്ഡലകാലം തുടങ്ങി ആറുദിവസം പിന്നിടുമ്പോള്‍ കഴിഞ്ഞവര്‍ഷത്തേക്കാള്‍ 14.34 കോടി രൂപയുടെ കുറവ്. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ നടവുവൊടിക്കുന്ന കണക്കുകളാണ് പുറത്ത് വരുന്നത്. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വരുമാനം മൂന്നില്‍ ഒന്നായി കുറഞ്ഞു.
കഴിഞ്ഞവര്‍ഷം ആറുദിവസത്തെ വരുമാനം 22.82 കോടിരൂപയായിരുന്നെങ്കില്‍ ഇത്തവണ 8.48 കോടി രൂപ മാത്രമാണ്. അരവണ വിറ്റുവരവ് പോലും മൂന്നിലൊന്നായി. കഴിഞ്ഞ വര്‍ഷം ഇത് 9.88 കോടി ആയിരുന്നിടത്ത് ഇത്തവണ 3.14 കോടി രൂപയായി ചരുങ്ങി. അപ്പം വിറ്റുവരവ് ലക്ഷത്തില്‍ ഒതുങ്ങി. അപ്പം വില്പനയിലൂടെ ലഭിച്ചത് 29.31 ലക്ഷമാണ്. കഴിഞ്ഞ വര്‍ഷം ഇത് 1.47 കോടിയായിരുന്നു.
കഴിഞ്ഞവര്‍ഷത്തെ കാണിക്ക വരുമാനം 7.33 കോടി രൂപയായിരുന്നു. ഇത്തവണ 3.83 കോടി രൂപയായി. നിരോധനാജ്ഞ ഉള്ളതിനാല്‍ ഭക്തജനങ്ങളെ സന്നിധാനത്ത് തങ്ങാന്‍ അനുവദിച്ചില്ല. ഇത് മുറിവാടക ഇനത്തിലും നഷ്ടമുണ്ടാക്കി. മുറിവാടകയിലൂടെയുള്ള വരുമാനം 43.96 ലക്ഷം മാത്രമാണ് ലഭിച്ചത്. കഴിഞ്ഞ തവണ 74.25 ലക്ഷം ലഭിച്ചിരുന്നു. ഡോണര്‍ ഹൗസ് ഇനത്തിലുള്ള വരുമാനം ഇത്തവണ വട്ടപ്പൂജ്യമാണ്. മൂന്നു ലക്ഷം രൂപയാണ് കഴിഞ്ഞ വൃശ്ചികം ആറു വരെ ലഭിച്ചത്. അഭിഷേകത്തില്‍ 10 ലക്ഷത്തിലധികം രൂപയുടെ കുറവുണ്ടായി. 18.32 ലക്ഷം രൂപയായിരുന്നു ആദ്യ ആറു ദിവസത്തെ വരുമാനമെങ്കില്‍ ഇത്തവണ ഈ കാലയളവില്‍ അത് 8.67 ലക്ഷം രൂപ മാത്രമായി. കോണ്‍ട്രാക്ട് ഇനത്തില്‍ കഴിഞ്ഞ തവണ 1.8 കോടി ലഭിച്ചെങ്കില്‍ ഇത്തവണ അത് രണ്ട് ലക്ഷം കടന്നില്ല. 1.20 ലക്ഷമായി ചുരുങ്ങി.
മറ്റ് വിറ്റുവരവിന്റെ കണക്ക് ചുവടെ
വെള്ളനിവേദ്യം -65,420 രൂപ (കഴിഞ്ഞ വര്‍ഷം7.33 കോടി), ശരക്കര പായസം- 2,36,900(6,82,720), അര്‍ച്ചന-27,860 (1,01,280), മാലവടി പൂജ- 1220 (45,520), പഞ്ചാമൃതം-1,40,100 (4,47,900), ആടിയശിഷ്ടം നെയ്യ്-6,54,075 (13,39,177), ബുക്ക് സ്റ്റാള്‍-3,61,698 (1,18,525), മാളികപ്പുറം-5,96,905 (12,98,795), അയ്യപ്പചക്രം- 57,000 (17,200), മറ്റിനം-27,00,058 (53,68,036), സംഭാവന-10,08,058 (26,73,095), മണിയോര്‍ഡര്‍-5542 (33,738), പൂജിച്ചമണി-14,650 (19,450). അന്നദാന സംഭാവന -8,60,023 (14,83,930).
പ്രതികരിക്കാൻ ഇവിടെ എഴുതുക: