തിരുവനന്തപുരം: നവകേരള നിര്‍മിതി ഉദ്ദേശിച്ചതുപോലെ മുന്നോട്ടു പോകാത്തതില്‍ കേന്ദ്രത്തെ പഴിചാരി മുഖ്യമന്ത്രി പിണറായി വിജയന്. കേന്ദ്രത്തോട്് ചോദിച്ച 5616 കോടി രൂപ കിട്ടാത്തതാണ് പ്രളയപുനര്‍നിര്‍മാണത്തിന് തടസ്സമെന്നാണ്് മുഖ്യമന്ത്രി പത്രസമ്മേളനത്തില്‍ പറഞ്ഞത്. കര്‍ണാടകയിലും ഉത്തരാഖണ്ഡിലും തമിഴ്നാട്ടിലും പ്രളയമുണ്ടായപ്പോള്‍ വലിയ തോതില്‍ കേന്ദ്രസഹായം നല്കി. എന്നാല്‍ കേരളത്തോടുള്ള സമീപനം അങ്ങനെയല്ലെന്നാണ് മുഖ്യമന്ത്രിയുടെ ആരോപണം. 31,000 കോടിയുടെ നാശനഷ്ടം ഉണ്ടായതായാണ് കണക്കാക്കിയിട്ടുള്ളത്. 26,000 കോടി സംസ്ഥാനം കണ്ടെത്തണമെന്ന് പറഞ്ഞ മുഖ്യമന്ത്രി അതിനുള്ള മാര്‍ഗമൊന്നും പറയാതെ കേന്ദ്രത്തെ കുറ്റപ്പെടുത്തുകയായിരുന്നു. എസ്ഡിആര്‍എഫിലെ ഉള്‍പ്പെടെ 3641.91 കോടി രൂപയാണു സംസ്ഥാന സര്‍ക്കാരിന്റെ കൈവശമുള്ള പണമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി
നബാര്‍ഡില്‍ നിന്ന് 2500 കോടിയുടെ വായ്പ അനുവദിക്കണം, ലോകബാങ്ക്, എഡിബി എന്നിവയുടെ വായ്പ ലഭ്യമാക്കണം, കേന്ദ്രാവിഷ്കൃതപദ്ധതികളിലൂടെ ധനസഹായം പത്ത് ശതമാനം വര്‍ധിപ്പിക്കണം എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചു. ജിഎസ്ടി കൗണ്‍സില്‍ യോഗത്തില്‍ കേരളത്തിനെ സെസ്സ് ഏര്‍പ്പെടുത്തി സഹായിക്കാമെന്ന് കേന്ദ്രധനമന്ത്രി സമ്മതിച്ചതാണ്. എന്നാല്‍ ഇതൊന്നും പ്രാവര്‍ത്തികമാക്കാനുള്ള നടപടിയുണ്ടായിട്ടില്ല. പിണറായി കുറ്റപ്പെടുത്തി.
സമയബന്ധിതമായി പദ്ധതികള്‍ സമര്‍പ്പിക്കാത്തതാണ് കേന്ദ്ര സഹായം താമസിക്കുന്നത് എന്ന യാഥാര്‍ഥ്യം മറച്ചുപിടിച്ചാണ് മുഖ്യമന്ത്രിയുടെ ആരോപണം. പ്രത്യേകധനസഹായമായി അയ്യായിരം കോടിയുടെ പാക്കേജ് അനുവദിക്കണമെന്നും ആവശ്യപ്പെട്ടതു കിട്ടിയില്ലന്നും മുഖ്യമന്ത്രി പറയുന്നു. പാക്കേജിനാവശ്യമായ തരത്തില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കുകയോ ഉദ്യോഗസ്ഥതലത്തില്‍ ചര്‍ച്ചകള്‍ നടത്തുകയോ ചെയ്യാതെയാണീ ആരോപണം. പ്രവാസി സഹായം, സാലറി ചലഞ്ച് തുടങ്ങി കൊട്ടിഘോഷിച്ച പരിപാടികളെല്ലാം പാളിയപ്പോള്‍ കേന്ദ്രത്തെ കുറ്റപ്പെടുത്തി രാഷ്്ടീയം കളിക്കാനുള്ള നീക്കമാണ് മുഖ്യമന്ത്രിയുടേത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: