തിരുവനന്തപുരം: ലൈംഗികാപവാദ ആരോപണത്തില്‍ ഷൊര്‍ണൂര്‍ എംഎല്‍എ പി.കെ.ശശിയ്ക്കെതിരെയുള്ള അന്വേഷണ കമ്മീഷന് റിപ്പോര്‍ട്ട് ഇന്നലെ ചേര്‍ന്ന സംസ്ഥാന സെക്രട്ടറിയേറ്റും സംസ്ഥാന സമിതിയും ചര്‍ച്ച ചെയ്തില്ല.
മുഖ്യമന്ത്രി പിണറായി വിജയന് ഇടപെട്ടാണ് ചര്‍ച്ച മാറ്റി വച്ചത് മണ്ഡലത്തില്‍ നടക്കുന്ന ജനമുന്നേറ്റ ജാഥയുടെ ക്യാപ്റ്റനെതിരെ തിടുക്കത്തില്‍ നടപടി വേണ്ടെന്നാണ് മുഖ്യമന്ത്രിയുടെ നിലപാട്. ശബരിമല വിഷയവുമായി ബന്ധപ്പെട്ട് സംസ്ഥാനവ്യാപകമായി പാര്‍ട്ടിക്ക് ക്ഷീണം നേരിട്ടിട്ടുണ്ട്. ശശിക്കെതിരെ ഈ ഘട്ടത്തില്‍ നടപടി സ്വീകരിച്ചാല്‍ അണികള്‍ രണ്ടു തട്ടിലാകും. പാര്‍ട്ടി ഒരുമിച്ച് നില്‍ക്കാനുള്ള ശ്രമങ്ങളാണ് നടത്തേണ്ടെതെന്നും മുഖ്യമന്ത്രി പറഞ്ഞു. അതിനാല്‍ ശബരിമല വിവാദം കെട്ടടങ്ങിയ തിനു ശേഷം മതി അച്ചടക്ക നടപടിയെന്നും തീരുമാനം ഉയര്‍ന്നു. ഡിവൈഎഫ്ഐ വനിതാ നേതാവാണ് പി.കെ.ശശിയ്ക്കെതിരെ പാര്‍ട്ടി സംസ്ഥാനകമ്മറ്റിക്ക് പരാതി നല്‍കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: