കണ്ണൂര്‍: ചിന്മയ മിഷന് കണ്ണൂര്‍ ആചാര്യ സ്വാമിനി അപൂര്‍വ്വാനന്ദ സരസ്വതി( 58) അന്തരിച്ചു. തിരുവനന്തപുരത്ത് സ്വകാര്യ ആശുപത്രിയില്‍ ഇന്നലെ ഉച്ചയ്ക്ക് 2.30 നാണ് അന്ത്യം. അര്‍ബുദ രോഗ ബാധയെത്തുടര്‍ന്ന് ചികിത്സയിലായിരുന്നു. സംസ്കാരം ഇന്ന് രാവിലെ 11 ന് തിരുവനന്തപുരത്ത് തൈക്കാട് ശ്മശാനത്തില്‍ .
തിരുവനന്തപുരം ഹോളി ഏഞ്ചല്‍സ് കോണ്‍വെന്റിലെ പ്രാഥമിക വിദ്യാഭ്യാസത്തിന് ശേഷം ബിരുദം നേടിയ അവര്‍ ചിന്മയാനന്ദ സ്വാമികളുടെ ആധ്യാത്മിക പ്രഭാഷണങ്ങളില്‍ ആകൃഷ്ടയായാണ് സന്യാസം സ്വീകരിച്ചത്. മുംബൈയില്‍ സാന്ദീപിനി സാധനാലയത്തില്‍ നിന്ന് സ്വാമി തേജോമയാനന്ദയുടെ ശിഷ്യയായി ബ്രഹ്മചാരിണിയായി. 1989 ല്‍ മൈത്രി ചൈതന്യ എന്ന പേരില്‍ 1989 ലാണ് കണ്ണൂരിലെത്തിയത്. പിന്നീടാണ് അപൂര്‍വാനന്ദ സരസ്വതിയെന്ന പേര് സ്വീകരിച്ചത്. മൂന്ന് ദശകത്തോളം കണ്ണൂരിലെ ആധ്യാത്മിക സാസ്കാരിക മേഖലയിലെ നിറസാന്നിധ്യമായിരുന്നു. തൃശൂര്‍, മലപ്പുറം, കണ്ണൂര്‍ എന്നിവിടയങ്ങളിലെ ചിന്മയ മിഷന് കേന്ദ്രങ്ങളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. കേരള ചിന്മയ മിഷന്റെ വനിതാസംഘമായ ദേവീ ഗ്രൂപ്പിന്റെ സംസ്ഥാന കോ ഓര്‍ഡിനേറ്ററാണ്.
1960 സെപ്തംബര്‍ 5 ന് വഞ്ചിയൂര്‍ അത്താണി ലെയിനില്‍ എആര്‍എ. 100-ല്‍ റിട്ട. അഗ്രിക്കള്‍ച്ചറര്‍ ഡയറക്ടര്‍ പി.പെരുമാള്‍ രാജ-ചിന്മയദേവി ഗ്രൂപ്പ് കോ-ഓര്‍ഡിനേറ്റര്‍ സാവിത്രി അമ്മാള്‍ ദമ്പതികളുടെ മകളായി ജനിച്ച അപൂര്‍വ്വാനന്ദ സരസ്വതിയുടെ പൂര്‍വാശ്രമത്തിലെ പേര്. ഗായത്രിരാജ് എന്നായിരുന്നു. സഹോദരങ്ങള്‍: പ്രീതി രാജ് (അധ്യാപിക, ഹോളി ഏഞ്ചല്‍സ് കോണ്‍വെന്റ്, തിരുവനന്തപുരം), ഗിരീഷ് പി. രാജ് (അഡ്വക്കേറ്റ്, വഞ്ചിയൂര്‍ കോടതി). മൃതദേഹം ഇന്ന് രാവിലെ 10.30-ന് മണക്കാട് ചിന്മയ പദ്മനാഭയില്‍ പൊതുദര്‍ശനത്തിന് വയ്ക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: