തിരുവനന്തപുരം : ശബരിമലയില്‍ നിന്നുള്ള വരുമാനം കുറഞ്ഞത് സംസ്ഥാന സര്‍ക്കാരിനെ ഒരുവിധത്തിലും ബാധിക്കില്ലെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്. നടവരവ് കുറഞ്ഞത് ദേവസ്വം ബോര്‍ഡ് ജീവനക്കാരുടെ ശമ്പളത്തേയും പെന്ഷനേയുമാണ് ബാധിക്കുന്നത്. എന്നാല്‍ വരും ദിവസങ്ങളില്‍ വരുമാനത്തില്‍ വര്‍ധനവ് ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും മന്ത്രി പറഞ്ഞു.
മണ്ഡലകാല ആരംഭത്തില്‍ തന്നെ തീര്‍ത്ഥാടകരുടെ എണ്ണം പൊതുവെ കുറവാണ്. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് നടവരവില്‍ കഴിഞ്ഞ ഒരാഴ്ചയ്ക്കുള്ളില്‍ മാത്രം 14.34 കോടിയുടെ കുറവുണ്ടായിട്ടുണ്ട്. തീര്‍ത്ഥാടന കാലം ആരംഭിച്ചതു മുതല്‍ കഴിഞ്ഞ വ്യാഴാഴ്ച വരെ സന്നിധാനത്തെ വരുമാനം 8.48 കോടി രൂപയാണ്.
എന്നാല്‍ ഇതു സംബന്ധിച്ചുള്ള കണക്കുകള്‍ ദേവസ്വംബോര്‍ഡ് ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ല. തീര്‍ത്ഥാടകരുടെ എണ്ണത്തിലുള്ള കുറവും സന്നിധാനത്തെ പ്രശ്നങ്ങളും മൂലം ഈ വര്‍ഷത്തെ നടവരുമാനം കുറയുമെന്ന് ദേവസ്വം ബോര്‍ഡ് സംസ്ഥാന സര്‍ക്കാരിനെ മുന്‍കൂട്ടി അറിയിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: