തിരുവനന്തപുരം: ശബരിമലയില്‍ ഭയത്തിന്റെ അന്തരീക്ഷമെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല.ഭക്തരെ ഭീകരരെ പോലെയാണ് പോലീസുകാര്‍ കാണുന്നത്. നടവരവ് കുറഞ്ഞു. പോലീസുകാരെ മാത്രമാണ് ശബരിമലയില്‍ കാണാന്‍ സാധിക്കുന്നതെന്നും ചെന്നിത്തല വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
ശബരിമലയില്‍ പ്രായഭേദമന്യേ സ്ത്രീകള്‍ക്കു പ്രവേശിക്കാമെന്ന സുപ്രീംകോടതി വിധി ആലോചനയില്ലാതെ നടപാക്കാനാണ് മുഖ്യമന്ത്രി ശ്രമിച്ചത്. സുപ്രീംകോടതി വിധിയില്‍ സാവകാശം തേടാന്‍ ദേവസ്വംബോര്‍ഡ് നീങ്ങുമ്പോള്‍ സര്‍ക്കാര്‍ അതിന് എതിരായാണ് പ്രവര്‍ത്തിക്കുന്നത്. ദേവസ്വംബോര്‍ഡിന്റെ സത്യവാങ്മൂലത്തിനു എതിരെയാണ് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ സത്യവാങ്മൂലം നല്‍കിയിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, ശബരിമല സന്നിധാനത്തെ അന്നദാന ചുമതല സ്വകാര്യഗ്രൂപ്പിനെ ഏല്‍പ്പിച്ചതായി പരാതി ഉയര്‍ന്നിരുന്നു. ഹൈദരാബാദിലുള്ള അഖില ഭാരതീയ അയ്യപ്പ സമാജത്തിനാണ് ദേവസ്വം ബോര്‍ഡ് ചുമതല നല്‍കിയിരിക്കുന്നത്. എന്നാല്‍ ഭക്ഷണമുണ്ടാക്കുന്ന ചുമതല മാത്രമാണ് നല്‍കിയതെന്നാണ് ദേവസ്വം ബോര്‍ഡിന്റെ വിശദീകരണം.
ശബരിമല വിധി നടപ്പാക്കാന്‍ സര്‍ക്കാര്‍ തിടുക്കം കാണിച്ചു. എന്നാല്‍ സെന്‍കുമാര്‍ വിഷത്തില്‍ സര്‍ക്കാര്‍ സുപ്രീംകോടതി വിധി നടപ്പാക്കാന്‍ വൈകിയെന്നും അദ്ദേഹം പറഞ്ഞു. സെന്‍കുമാറിനെ ഡിജിപിയാക്കണമെന്ന സുപ്രീംകോടതി ഉത്തരവ് ലഭിച്ച് മാസങ്ങള്‍ കഴിഞ്ഞാണ് അദ്ദേഹത്തെ നിയമിച്ചതെന്നും എന്നാല്‍ ഇപ്പോള്‍ വിധി നടപ്പാക്കാന്‍ ശ്രമിക്കുന്നത് രാഷ്ട്രീയപരമാണെന്നും ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: