ആഗ്ര : കസ്റ്റഡിയില്‍ ഇരിക്കേ കുറ്റവാളി എന്ന് ആരാപിക്കപ്പെട്ടയാളെ മര്‍ദ്ദിച്ചു കൊന്നതിനെ ആഗ്ര് പോലീസ് സ്റ്റേഷനെതിര കൊലക്കുറ്റത്തിന് കേസ് രജിസ്റ്റര്‍ ചെയ്തു. അമ്മയുടെ മുന്നില്‍ വെച്ചാണ് ഇയാളെ മര്‍ദ്ദിച്ചുകൊന്നത്. കേസുമായി ബന്ധപ്പെട്ട് ഒരു ഇന്‍സ്പെക്ടറേയും രണ്ട് സബ് ഇന്‍സ്പെക്ടറേയും സസ്പെന്‍ഡ് ചെയ്തു.
ഹേമന്ത് കുമാര്‍ എന്നറിയപ്പെടുന്ന രാജു ഗുപ്ത(32)യാണ് ഇത്തരത്തില്‍ ദാരുണമായി കൊല്ലപ്പെട്ടത്. സികന്ദ്ര പോലീസ് സ്റ്റേഷനില്‍ കഴിഞ്ഞ ബുധനാഴ്ചയാണ് കേസിനാസ്പദമായ സംഭവം നടന്നത്. അയല്‍ക്കാരനായ അന്ശുല് പ്രതാപിന്റെ വീട്ടില്‍ നിന്നും ഏഴുലക്ഷം രൂപവിലമതിക്കുന്ന സ്വര്‍ണ്ണവും മറ്റും മോഷ്ടിച്ചെന്ന ആരോപണത്തെ തുടര്‍ന്ന് നരേന്ദ്ര എന്‍ക്ലേവിലെ വാടക വീട്ടില്‍ നിന്ന് പോലീസ് രാജുവിനെ കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു. അന്‍ശുലിന്റെ ഒരു കെമിക്കല്‍ കടയില്‍ സഹായി ആണ് രാജു. എന്നാല്‍ മാനസികാസ്വാസ്ഥ്യം പ്രകടിപ്പിച്ച മോനെ പോലീസുകാര്‍ തന്റെ മുന്നില്‍ വെച്ച് മര്‍ദ്ദിച്ചു കൊല്ലുകയായികരുനെന്ന് രാജുവിന്റെ അമ്മ റീനു ലത കുറ്റപ്പെടുത്തി.
വ്യാഴാഴ്ച രാത്രി 9 മണിയോടെയാണ് രാജു മരിച്ചതായി പോലീസ് സ്ഥിരീകരിച്ചത്. അതേസമയം രാജുവിന്റെ കൈകാലുകള്‍ക്കും, തോളിനും ചെറിയ മുറിവുകള്‍ ഉണ്ടെങ്കിലും ഹൃദയാഘാതമാണ് മരണകാരണമെന്നാണ് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നത്.
കേസുമായി ബന്ധപ്പെട്ട് ഇന്‍സ്പെക്ടര്‍ റിഷിപാല്‍, സബ് ഇന്‍സ്പെക്ടര്‍മാരായ അനുജ് സിരോഹി, തേജ്വീര് സിങ് എന്നിവരെ സസ്പെന്‍ഡ് ചെയ്തെന്നും, സികന്ദ്ര പോലീസ് സ്റ്റേഷനിലെ മുഴുവന്‍ ഉദ്യോഗസ്ഥരേയും, രണ്ട് അയല്‍ക്കാര്‍ക്കുമെതിരെ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്ന് ആഗ്ര പോലീസ് സീനിയര്‍ സൂപ്രണ്ടന്റ് അമിത് പാഥക് അറിയിച്ചു. അന്ശുല് പ്രത്രാപ്, വിവേക് എന്നീ അയല്‍ക്കാര്‍ക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: