ബെംഗളൂരു : കൊല്ലപ്പെട്ട മാധ്യമ പ്രവര്‍ത്തക ഗൗരി ലങ്കേഷിനെ വധിക്കാന്‍ സനാതന്‍ സന്‍സ്ത അഞ്ചുവര്‍ഷം തയ്യാറെടുപ്പുകള്‍ നടത്തിയതായി റിപ്പോര്‍ട്ട്. കൊലപാതകക്കേസ് അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘം സമര്‍പ്പിച്ച 9,235 പേജുള്ള ചാര്‍ജ് ഷീറ്റിലാണ് ഇതുസംബന്ധിച്ച് വ്യക്തമാക്കിയിരിക്കുന്നത്.
സനാതന്‍ സന്‍സ്തയിലെ ഒരു സംഘം അഞ്ചുവര്‍ഷമായി ഗൗരി ലങ്കേഷിനെ കൊല്ലാന്‍ നോട്ടമിട്ടിരിക്കുകയായിരുന്നു. എന്നാല്‍ കേസിലെ പ്രതികള്‍ക്ക് ഇവരുമായി ഒരുമുന് പരിചയവും ഉണ്ടായിരുന്നില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.
18 പേരാണ് കേസില്‍ പ്രതിപ്പട്ടികയില്‍ ഉള്ളത്. 2017 സെപ്തംബറിലാണ് ഗൗരി ലങ്കേഷ് കൊല്ലപ്പെടുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: