തിരുവനന്തപുരം: വയലിനിസ്റ്റ് ബാലഭാസ്കറിന്റെ മരണവുമായി ബന്ധപ്പെട്ട് അപകടത്തില്‍പ്പെട്ട കാര്‍ ഫോറന്‍സിക് സംഘം പരിശോധിച്ചു. മരണത്തില്‍ ദൂരൂഹതയുണ്ടെന്നും സമഗ്രമായ അന്വേഷണം വേണമെന്നും ആവശ്യപ്പെട്ട് ബാലഭാസ്കറിന്റെ പിതാവ് സിക. കെ. മണി മുഖ്യമന്ത്രിക്ക് പരാതി നല്‍കിയിരുന്നു.
ഇതിന്റെ അടിസ്ഥാനത്തില്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ ഫോറന്‍സിക് മെഡിസിന് സംഘം തലവനും ബാലഭാസ്കറിന്റെ മൃതദേഹം പോസ്റ്റുമോര്‍ട്ടം നടത്തിയ ഡോക്ടറും ഉള്‍പ്പെട്ട സംഘമാണ് അപകടത്തില്‍പെട്ട കാര്‍ പരിശോധിച്ചത്. ഇതിലുടെ വാഹനത്തില്‍ ഉണ്ടായിരുന്നവര്‍ ഇരുന്ന സ്ഥാനം ഉള്‍പ്പടെയുള്ള വിവരങ്ങള്‍ കൃത്യമായി ലഭിക്കുമെന്നാണ് പോലീസ് കരുതുന്നത്.
പാലക്കാട്ടെ ആശുപത്രിയുമായി സാമ്പത്തിക ഇടപാടുകള്‍ ഉണ്ടായിരുന്നതായി മണിയുടെ പരാതിയില്‍ പറയുന്നുണ്ട്. ഇതുകേന്ദ്രീകരിച്ചും അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ക്ഷേത്ര ദര്‍ശനത്തിന് പോയ ബാലഭാസകറും കുടുംബവും അവിടെ മുറി ബുക്ക് ചെയ്തിരുന്നതാണ്, എന്നിട്ടും തിടുക്കത്തില്‍ തിരുവനന്തപുരത്തേയ്ക്ക് തിരിച്ചെത്തിയത് സംശയം ഉളവാക്കുന്നതാണെന്നും മണി ആരോപിക്കുന്നുണ്ട്.
വാഹനം അപകടത്തില്‍ പെടുമ്പോള്‍ വണ്ടിയോടിച്ചിരുന്നത് ഡ്രൈവറായ അര്ജുന് ആയിരുന്നെന്നും, ബാലു പിന്‍സീറ്റിലും താനും മകളുമാണ് മുന്‍ സീറ്റില്‍ ഇരുന്നതെന്നാണ് ലക്ഷ്മി പോലീസില്‍ നല്‍കിയത്. എന്നാല്‍ കൊല്ലം മുതല്‍ ബാലഭാസ്കറാണ് വണ്ടി ഓടിച്ചതെന്നും താന്‍ പിന്‍സീറ്റില്‍ മയക്കത്തിലായിരുന്നെന്നാണ് അര്‍ജുന്റെ മൊഴി. ഇതിനെ തുടര്‍ന്ന് അര്‍ജുനെ വിശദമായി ചോദ്യം ചെയ്യാനും പോലീസ് തീരുമാനിച്ചിട്ടുണ്ട്. ഒപ്പം ലക്ഷ്മിയുടെ മൊഴിയും രേഖപ്പെടുത്തും.
കൂടാതെ അപകടം ആദ്യം കണ്ട് രക്ഷാപ്രവര്‍ത്തനം നടത്തിയവരുടെ കൂടി മൊഴി രേഖപ്പെടുത്തുമെന്ന് പോലീസ് അറിയിച്ചു. അന്യ സംസ്ഥാനക്കാരായ ഇവര്‍ എയര്‍പോര്‍ട്ടിലേക്ക് പോകുന്ന വഴി അപകടം ശ്രദ്ധയില്‍പ്പെട്ട് രക്ഷാപ്രവര്‍ത്തനം നടത്തുകയായിരുന്നു..
പ്രതികരിക്കാൻ ഇവിടെ എഴുതുക: