തിരുവനന്തപുരം : വയലിനിസ്റ്റ് ബാലഭാസ്കറിന്റേയും മകള്‍ തേജസ്വിനിയുടേയും മരണത്തിനിടയാക്കിയ അപകടത്തില്‍ കാര്‍ ഓടിച്ചിരുന്നത് ബാലഭാസ്കര്‍ തന്നെയെന്ന് സാക്ഷിമൊഴി. അപകടം നടന്ന് ഉടനെ രക്ഷാ പ്രവര്‍ത്തനത്തിന് എത്തിയവും സ്ഥലത്തുണ്ടായിരുന്നവരും നല്കിയ മൊഴിയിലാണ് ബാലഭാസ്കറാണ് വണ്ടി ഓടിച്ചിരുന്നതെന്ന് വ്യക്തമാക്കുന്നത്. അഞ്ചു സാക്ഷികളാണ് മൊഴി നല്‍കിയത്.
കൂടാതെ രക്ഷാപ്രവര്‍ത്തനത്തിന് ആദ്യം എത്തിയ കെഎസ്ആര്‍ടിസി ഡ്രൈവറുടേയും മൊഴി രേഖപ്പെടുത്തുമെന്ന് പോലീസ് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: