അങ്ങാടിപ്പുറം: ലോകത്തെ മികച്ച തീര്‍ഥാടന കേന്ദ്രങ്ങളിലൊന്നായി വളര്‍ന്ന ശബരിമലയെ തകര്‍ക്കാനാണ് ഇടതുപക്ഷ സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് ഒ. രാജഗോപാല്‍ എംഎല്‍എ. അങ്ങാടിപ്പുറം തളിക്ഷേത്ര ആരാധനാ സ്വാതന്ത്ര്യത്തിന്റെ അന്‍പതാം വാര്‍ഷികാഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ശബരിമലയുടെ വളര്‍ച്ച പലര്‍ക്കും സഹിക്കുന്നില്ല, അതിനെ തകര്‍ക്കാനുള്ള ശ്രമങ്ങള്‍ സര്‍ക്കാര്‍ പ്രോത്സാഹിപ്പിക്കുന്നു. 50 വര്‍ഷം മുന്‍പ് തളി ക്ഷേത്രത്തില്‍ ആരാധന നിഷേധിച്ചത് കമ്യൂണിസ്റ്റുകാരനായ മുഖ്യമന്ത്രി ഇഎംഎസ് ആയിരുന്നു. ഇന്ന് ശബരിമലയില്‍ ആചാരലംഘനം നടത്താന്‍ ശ്രമിക്കുന്നവരെ സഹായിക്കുന്ന പിണറായി വിജയനും കമ്യൂണിസ്റ്റുകാരനാണ്.
50 വര്‍ഷം മുന്‍പുള്ള അതേ വെല്ലുവിളി തന്നെയാണ് ഇപ്പോഴും ഹിന്ദുസമൂഹം നേരിടുന്നത്. കെ. കേളപ്പന് നയിച്ച ആരാധനാസ്വാതന്ത്ര്യസമരത്തില് നിന്ന് ആവേശം ഉള്‍ക്കൊണ്ട് ഈ അനീതിക്കെതിരെ പ്രതികരിക്കണമെന്നും അദ്ദേഹം പറഞ്ഞു.
ക്ഷേത്രസംരക്ഷണ സമിതി സംസ്ഥാന രക്ഷാധികാരി എന്‍.എം. കദംബന്‍ നമ്പൂതിരിപ്പാട് അധ്യക്ഷനായി. സ്വാമി സത്സ്വരൂപാനന്ദ സരസ്വതി, ശ്രീപുരം താന്ത്രിക ഗവേഷണകേന്ദ്രം ചെയര്മാന് എല്‍. ഗിരീഷ്കുമാര്‍ എന്നിവര്‍ അനുഗ്രഹ പ്രഭാഷണം നടത്തി. അഖില ഭാരതീയ സീമാ ജാഗരണ്‍ മഞ്ച് സംയോജക് എ. ഗോപാലകൃഷ്ണന് മുഖ്യപ്രഭാഷണം നടത്തി. വി.കെ. വിശ്വനാഥന്, അപ്പുക്കുട്ടന് തോട്ടുവാടി, പി.വി. മുരളീധരന്, സ്വാമി പരമാനന്ദപുരി, കെ. നാരായണന്‍കുട്ടി, എം.കെ. അരവിന്ദാക്ഷന്, എന്‍. പ്രേമലത തുടങ്ങിയവര്‍ സംസാരിച്ചു.
ഒരുവര്‍ഷം നീണ്ടുനില്‍ക്കുന്ന ആഘോഷ പരിപാടികള്‍ക്കാണ് തുടക്കമായത്. ഇക്കാലയളവില്‍ ക്ഷേത്രസംരക്ഷണ സമിതിയുടെ നേതൃത്വത്തില്‍ സംസ്ഥാന വ്യാപകമായി വിവിധ പരിപാടികള്‍ നടക്കും. 2019 നവംബര്‍ 25ന് ആഘോഷപരിപാടികള്‍ സമാപിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: