തിരുവനന്തപുരം: ശബരിമല ദര്‍ശനത്തിനെത്തിയപ്പോള്‍, കള്ളക്കേസുകളില്‍ കുടുക്കി ജയിലിലടച്ച ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. സുരേന്ദ്രന് കസ്റ്റഡിയില്‍ പോലീസില്‍ നിന്ന് കൊടിയ പീഡനവും ഗുരുതരമായ മനുഷ്യാവകാശ ലംഘനവും. ഇടത് അനുഭാവികളായ പോലീസ് ഉദ്യോഗസ്ഥരെയാണ് സുരേന്ദ്രനെ ദ്രോഹിക്കാന്‍ തെരഞ്ഞുപിടിച്ച് നിയോഗിച്ചത്. മരുന്നും വിശ്രമവും പോലും സുരേന്ദ്രന് നിഷേധിച്ചു.
കഴിഞ്ഞ ദിവസം കോടതിയില്‍ ഹാജരാക്കേണ്ടത് രാവിലെ പതിനൊന്നു മണിക്കായിരുന്നുവെങ്കിലും പുലര്‍ച്ചെ അഞ്ചു മണിക്ക് വിളിച്ചുണര്‍ത്തി. പ്രമേഹത്തിന് ഇന്‍സുലിന്‍ കുത്തിവയ്ക്കാറുള്ള സുരേന്ദ്രന് മരുന്നു നല്‍കാതെ, വിശ്രമവുമില്ലാതെയാണ് പലയിടങ്ങളിലേക്കും കൊണ്ടുപോകുന്നത്. ഇന്ന് രാവിലെ 11നേ സുരേന്ദ്രനെ കണ്ണൂര്‍ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കേണ്ടതുള്ളു.
ഇന്നലെ കോഴിക്കോട്ടെത്തിച്ച് സബ് ജയിലിലാണ് പാര്‍പ്പിച്ചത്.കണ്ണൂരിലേക്ക് കൊണ്ടുപോകുന്നതിനിടെ ഇന്നലെ എറണാകുളത്ത് എത്തിച്ചപ്പോള്‍, നടുവേദനയുള്ളതിനാല്‍ രണ്ടു മണിക്കൂറെങ്കിലും വിശ്രമം വേണമെന്ന് സുരേന്ദ്രന് പറഞ്ഞെങ്കിലും പോലീസ് മനപൂര്‍വം അത് നല്‍കിയില്ല. നിര്‍ബന്ധിച്ചാണ് വീണ്ടും യാത്ര തുടര്‍ന്നത്.
പോലീസ് അസോസിയേഷന് ഭാരവാഹി കൂടിയായ കുണ്ടറ എസ്ഐ ദീപു, കൊല്ലം എആര്‍ ക്യാമ്പിലെ എസ്ഐ വിക്രമന് നായര്‍ എന്നിവരടക്കമുള്ള പതിനഞ്ചംഗ സംഘത്തിനാണ് സുരേന്ദ്രന്റെ ചുമതല. സംഘത്തിലുള്ളവരെല്ലാം സിപിഎം ബന്ധമുള്ളവരാണ്. കസ്റ്റഡിയില്‍ കഴിയുന്നത്ര ഉപദവ്രിക്കാനാണ് ഇവര്‍ക്കു നല്‍കിയിട്ടുള്ള നിര്‍ദേശം. കണ്ണൂര്‍ ജയിലിലേക്ക് നീക്കുന്നതിനു പിന്നില്‍ സുരേന്ദ്രനെ ഇല്ലായ്മ ചെയ്യാനുള്ള നീക്കവുമുണ്ട്. സിപിഎം ക്രിമിനലുകള്‍ക്കൊപ്പം അടയ്ക്കാനാണ് നീക്കം. ഇതിന് ജയില്‍ സൂപ്രണ്ടിന് അധികാരമുണ്ട്. സിപിഎം ക്രിമിനലുകള്‍ക്കൊപ്പം അടച്ചാല്‍ സുരേന്ദ്രന്റെ ജീവന് ഭീഷണിയുണ്ടാകുമെന്ന് ഉറപ്പ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: