സന്നിധാനം: ഹൈക്കോടതി ജഡ്ജിയെ തടഞ്ഞ വിവാദ പോലീസ് ഒാഫീസര്‍ യതീഷ് ചന്ദ്രയെ ശബരിമല ഡ്യൂട്ടിയില്‍ നിന്ന് നീക്കി. 30വരെ ഇവിടെ ഡ്യൂട്ടിക്ക് നിയോഗിച്ചിരുന്ന ഇദ്ദേഹത്തോട് തൃശൂര്‍ സിറ്റി പോലീസിലേക്ക് മടങ്ങിപ്പോകാനാണ് നിര്‍ദേശം.
കഴിഞ്ഞ വ്യാഴാഴ്ച രാവിലെ ശബരിമലയിലേക്ക് പോയ ഒരു ജഡ്ജിയെ ഇദ്ദേഹം നിലയ്ക്കലില്‍ തടഞ്ഞെന്നാണ് വിവരം. ജഡ്ജിയുടെ കാര്‍ തടഞ്ഞ ഇയാള്‍ ജഡ്ജിയെ വിളിച്ചു പുറത്തിറക്കി, അദ്ദേഹവുമായി തര്‍ക്കിച്ചു. കാറില്‍ ആരൊക്കെയുണ്ടെന്ന് പരിശോധിച്ചു. പിന്നീട് യതീഷ് ചന്ദ്രയെ ജഡ്ജി സന്നിധാനത്ത് വിളിച്ചുവരുത്തി. ഇദ്ദേഹം ജഡ്ജിയോട് മാപ്പപേക്ഷിച്ചു. ഹരിവരാസനം കേള്‍ക്കാനാണ് താന്‍ രാത്രി സന്നിധാനത്ത് എത്തിയതെന്നാണ് ഇതിന് മറ്റുള്ളവരോട് യതീഷ് ചന്ദ്ര നല്കിയ വിശദീകരണം.
ഈ വിവരങ്ങളെല്ലാം ജഡ്ജി ദേവസ്വം ബെഞ്ചിനെ അറിയിച്ചു. ഇന്ന് ഹൈക്കോടതി ശബരിമല കേസുകള്‍ പരിഗണിക്കാനിരിക്കെ ഇത് തിരിച്ചടിയാകുമെന്ന് ഭയന്ന് മുഖ്യമന്ത്രിയും പോലീസ് മേധാവിയും ചേര്‍ന്ന് പുതിയ തന്ത്രം ആസൂത്രണം ചെയ്തുവെന്നാണ് വിവരം. കോടതി വിധി നടപ്പാക്കാന്‍ എന്തു ചെയ്യണമെന്ന് ആരാഞ്ഞ് പോലീസ് സുപ്രീംകോടതിയെ സമീപിക്കുമെന്ന വാര്‍ത്ത പ്രചരിപ്പിച്ചത് ഇതിന്റെ ഭാഗമാണ്. ദേവസ്വം ബെഞ്ചിനെ സമ്മര്‍ദത്തിലാക്കുക ലക്ഷ്യമിട്ടാണിത്.
കേന്ദ്രമന്ത്രി പൊന്‍രാധാകൃഷ്ണനെ തടഞ്ഞ്, അപമാനിച്ച യതീഷ് ചന്ദ്രക്കെതിരെ മന്ത്രിയും ബിജെപിയും കേന്ദ്രത്തിന് പരാതി നല്‍കിയിരുന്നു. ഹിന്ദു ഐക്യവേദി അധ്യക്ഷ കെ.പി. ശശികല ടീച്ചറെ തടഞ്ഞ് ഇയാള്‍ അപമാനിക്കുകയും അപഹസിക്കുകയും ചെയ്തിരുന്നു.
അതിനിടെ, ശബരിമല ഡ്യൂട്ടിയില്‍ നിന്ന് തങ്ങളെ ഒഴിവാക്കി പതിവ് ഡ്യൂട്ടിയിലേക്ക് മടക്കി അയയ്ക്കണമെന്നാവശ്യപ്പെട്ട് എസ്പിമാരായ പ്രതീഷ് കുമാര്‍, ശിവവിക്രം എന്നിവര്‍ സര്‍ക്കാരിന് കത്തു നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: