നാഗ്പൂര്‍: രാമക്ഷേത്ര നിര്‍മാണം വൈകുന്നത് നീതിനിഷേധത്തിന് തുല്യമെന്ന് ആര്‍എസ്എസ് സര് സംഘചാലക് മോഹന്‍ ഭാഗവത്. നാഗ്പൂരില്‍ വിഎച്ച്പി സംഘടിപ്പിച്ച ‘ഹുങ്കാര്‍ സഭ’യിലാണ് ഭാഗവതിന്റെ പരാമര്‍ശം.
വിഷയം കോടതിക്കു മുമ്പിലാണ്. തീരുമാനം ഒട്ടും വൈകാതെ എടുക്കണം. ക്ഷേത്രം അവിടെ ഉണ്ടായിരുന്നുവെന്നത് തെളിയിക്കപ്പെട്ടതാണ്. പക്ഷേ, അര്‍ഹിക്കുന്ന പ്രാധാന്യം കേസിന് സുപ്രീംകോടതി നല്‍കുന്നില്ല. നീതി വൈകുന്നത് നീതി നിഷേധമാണ്, ഭാഗവത് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: