കണ്ണൂര്‍: കൗമാര മനസ്സുകളില്‍ രൂപം കൊണ്ട ശാസ്ത്ര കണ്ടെത്തലുകളുടേയും കരവിരുതില്‍ രൂപം കൊണ്ട വിസ്മയങ്ങളുടേയും പുതിയ വാതായനങ്ങള്‍ തുറന്ന് രണ്ട് ദിനങ്ങളായി കണ്ണൂരില്‍ നടന്ന സംസ്ഥാന സ്ക്കൂള് ശാസ്ത്രമേളയ്ക്ക് ഇന്നലെ കൊടിയിറങ്ങി. ശാസ്ത്രമേളയില്‍ 124 പോയിന്റുമായി മലപ്പുറം ജില്ല ചാമ്പ്യന്മാരായി, 118 പോയിന്റുമായി തൃശൂര്‍ രണ്ടാം സ്ഥാനവും 117 പോയിന്റുമായി കണ്ണൂര്‍ മൂന്നാം സ്ഥാനവും കരസ്ഥമാക്കി. ഗണിതശാസ്ത്രമേളയില് കോഴിക്കോട് 276 പോയിന്റുമായി ചാമ്പ്യന്മാരായി. 270 പോയിന്റുമായി കണ്ണൂര്‍ രണ്ടാംസ്ഥാനവും 258 പോയിന്റുമായി ഏറണാകുളം മൂന്നാം സ്ഥാനവും കരസ്ഥമാക്കി. സാമൂഹ്യ ശാസ്ത്രമേളയില്‍ 144 പോയിന്റുമായി മലപ്പുറം ഒന്നാം സ്ഥാനവും 138 പോയിന്റുമായി തൃശൂര്‍ രണ്ടാംസ്ഥാനവും 129 പോയിന്റുമായി ഏറണാകുളം മൂന്നാം സ്ഥാനവും നേടി. പ്രവൃത്തി പരിചയമേളയില്‍ 32163 മാര്‍ക്കുമായി മലപ്പുറം ഒന്നാം സ്ഥാനം കരസ്ഥമാക്കി. 32085 മാര്‍ക്കുമായി കോഴിക്കോട് രണ്ടാം സ്ഥാനവും 31978 പോയിന്റുമായി കണ്ണൂര്‍ മൂന്നാം സ്ഥാനവും നേടി. ഐടി മേളയില്‍ 136 പോയിന്റോടെ മലപ്പുറം ഒന്നാം സ്ഥാനവും 117 പോയിന്റോടെ കോഴിക്കോട് രണ്ടാംസ്ഥാനവും 102 പോയന്റുമായി വയനാട് മൂന്നാം സ്ഥാനവും നേടി.
നാക്കില്‍ രുചിയൂറുന്ന വിഭവങ്ങളുടെ മണങ്ങള്‍ അന്തരീക്ഷത്തില്‍ അലയടിക്കുമ്പോള്‍ മറുഭാഗത്ത് തട്ടലും മുട്ടലുമായി ശാസ്ത്രോത്സവ അന്തരീക്ഷത്തെയാകെ ഉത്സലഹരിയിലാറാടിച്ചാണ് സംസ്ഥാന സ്കൂള്‍ ശാസ്ത്രോത്സവത്തിന്റെ രണ്ടാം ദിനമായ ഇന്നലെ വേദിയുണര്‍ന്നത്. ഭക്ഷ്യോല്‍പ്പന്ന നിര്‍മാണ മത്സരത്തില്‍ രുചിയേറുന്ന വിഭവങ്ങള്‍ നിര്‍മിക്കപ്പെട്ടു. കളിമണ്ണില്‍, പ്രളയാനന്തര കേരളം, പ്രകൃതിയും മനുഷ്യനും, പായ, തടിയുത്പന്നങ്ങള്‍, പ്ലാസ്റ്ററോഫ്പാരീസില് ഗണപതി, ശിവപാര്‍വതിമാര്‍, ഹനുമാന്, യേശുക്രിസ്തു, മഹാഭാരതയുദ്ധരംഗം, വിവിധ വര്‍ണങ്ങളിലുള്ള ചോക്കുകള്‍, തെയ്യക്കോലം, വര്‍ണശബളമായ കുടകള്‍, വെജിറ്റബിള്‍ പ്രിന്റിംഗ്, പൂക്കള്‍ തുടങ്ങിയ നിരവധി വസ്തുക്കളാണ് കൗമാര കൈകളിലൂടെ ശാസ്ത്രമേളയില്‍ വിരിഞ്ഞത്. സംസ്ഥാനത്ത് ഉണ്ടായ പ്രളയത്തിന്റെ പശ്ചാത്തലത്തില്‍ ലളിതമായ രീതിയിലായിരുന്നു മേളയുടെ നടത്തിപ്പ്. അതുകൊണ്ടു തന്നെ ഉദ്ഘാടന സമാപന ചടങ്ങുകളില്ലായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: