പൊന്‍കുന്നം: ശബരിമലയില്‍ നാമജപം നടത്തിയതിന് അറസ്റ്റിലായ കര്‍മസമിതി പ്രവര്‍ത്തകര്‍ക്ക് വിവിധ സ്ഥലങ്ങളില്‍ വരവേല്‍പ്പ് നല്കി.
മണിയാര്‍ പോലീസ് ക്യാമ്പില്‍ നിന്ന് ജാമ്യം ലഭിച്ച് മടങ്ങിയെത്തിയവര്‍ക്കാണ് എരുമേലിയിലും തുടര്‍ന്ന് പൊന്‍കുന്നത്തും പാലായിലും ശരണഘോഷയാത്രയോടെ സ്വീകരണമൊരുക്കിയത്. സന്നിധിയില്‍ നടന്ന അറസ്റ്റ് അറിഞ്ഞതു മുതല്‍ അറസ്റ്റിലായവരെ വിട്ടയക്കുന്നതുവരെ പൊന്‍കുന്നം പോലീസ് സ്റ്റേഷന് മുന്പില് ശബരിമല കര്‍മസമിതി പ്രവര്‍ത്തകര്‍ നാമജപം നടത്തി പ്രതിഷേധിച്ചു.
ബിജെപി ജില്ലാ ട്രഷറര്‍ കെ.ജി. കണ്ണന് ഉള്‍പ്പെടെ പൊന്‍കുന്നം, പനമറ്റം, പാലാ തുടങ്ങിയ മേഖലകളില്‍ നിന്നുള്ളവരായിരുന്നു അറസ്റ്റിലായവര്‍. പൊന്‍കുന്നത്ത് സ്വീകരണത്തിന് ശേഷം നാമജപഘോഷയാത്ര നടത്തി. സ്ത്രീകളുള്‍പ്പെടെയുള്ളവര്‍ നാമജപയാത്രയില്‍ പങ്കെടുത്തു.
സന്നിധാനത്ത് നാമജപം നടത്തുന്നതിന് തടസമുണ്ടാക്കുന്നത് ഭക്തര്‍ക്ക് വേദനാജനകമാണെന്നും അതംഗീകരിക്കാനാവില്ലെന്നും സ്വീകരണ സമ്മേളനത്തില്‍ കെ.ജി. കണ്ണന് പറഞ്ഞു. നാമജപം നടത്തുന്നത് കുറ്റമാണെങ്കില്‍ അതിനുള്ള ശിക്ഷ സന്തോഷത്തോടെയാണ് ഓരോ ഭക്തരും സ്വീകരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
ബിജെപി സംസ്ഥാന ഉപാധ്യക്ഷന്‍ ജി. രാമന്നായര്, സംസ്ഥാനകമ്മിറ്റിയംഗം ഡോ.ജെ. പ്രമീളാദേവി, ബിജെപി കാഞ്ഞിരപ്പള്ളി നിയോജക മണ്ഡലം പ്രസിഡന്റ് വി.എന്‍. മനോജ്, കെ.വി. നാരായണന്, പി.എന്‍. ഉണ്ണികൃഷ്ണന്, ബിജെപി ചിറക്കടവ് പഞ്ചായത്ത് കമ്മറ്റി പ്രസിഡന്റ് ജി. ഹരിലാല്‍ തുടങ്ങി കര്‍മസമിതി നേതാക്കള്‍ നേതൃത്വം നല്കി.
പാലായില്‍ ശബരിമല കര്‍മ്മസമിതിയുടെ നേതൃത്വത്തില്‍ ളാലം ക്ഷേത്രത്തിന്് സമീപത്താണ് സ്വീകരണം ഒരുക്കിയത്. തുടര്‍ന്ന് നഗരത്തില്‍ പ്രകടനം നടത്തി. ളാലം പാലത്തിനടുത്ത് സമാപിച്ചു. പ്രകടനത്തില്‍ പങ്കെടുത്തവരെ കര്‍മ്മസമിതി പ്രസിഡന്റ് അഡ്വ. രാജേഷ് പല്ലാട്ട്, ബിജു കൊല്ലപ്പള്ളി, എന്‍.കെ. ശശികുമാര്‍, സോമശേഖരന്‍ തച്ചേട്ട് പി. ശ്രീകുമാര്‍ എന്നിവര്‍ അഭിസംബോധന ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: