അയോധ്യ: വിരാട ധര്മസഭയ്ക്കായി ലക്ഷക്കണക്കിന് രാമഭക്തരെത്തിയതോടെ അയോധ്യയിലെങ്ങും കര്‍ശന സുരക്ഷാ ക്രമീകരണങ്ങള്‍. രാംലാല സ്ഥിതി ചെയ്യുന്ന പ്രധാന ക്ഷേത്രത്തിന് സമീപത്തേക്ക് പത്തിലേറെ സുരക്ഷാ വലയങ്ങളാണ് പോലീസും അര്‍ധസൈനിക വിഭാഗങ്ങളും ഒരുക്കിയത്. ക്ഷേത്ര ദര്‍ശനത്തിനായി പതിനായിരങ്ങള്‍ എത്തിയതോടെ അയോധ്യയിലെ തിരക്കും വര്‍ധിച്ചു.
1992ലെ കര്‍സേവയ്ക്ക് ശേഷം രാമഭക്തരുടെ സമ്മേളനങ്ങള്‍ക്ക് അയോധ്യയില്‍ ക്ഷേത്രത്തിന് സമീപം അനുമതി നല്‍കിയിരുന്നില്ല. കാല്‍നൂറ്റാണ്ടിന് ശേഷമാണ് അയോധ്യയില്‍ ഹിന്ദു സമ്മേളനം നടക്കുന്നത്. രാംലാല സ്ഥിതി ചെയ്യുന്നതിന് അര കിലോമീറ്റര്‍ മാത്രം അകലെയുള്ള മൈതാനിയില്‍ നടന്ന ഹിന്ദു സമ്മേളനം പോലീസിനും വലിയ സുരക്ഷാ പ്രശ്നങ്ങളാണ് സൃഷ്ടിച്ചത്. രാമഭക്തര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന യാതൊരു പ്രതിബന്ധങ്ങളും ക്ഷേത്ര നഗരിയില്‍ സുരക്ഷയുടെ ഭാഗമായി ഒരുക്കരുതെന്ന് പോലീസിന് നിര്‍ദേശമുണ്ടായിരുന്നു.
ഫൈസാബാദില്‍ നിന്ന് അയോധ്യയിലേക്കുള്ള പ്രധാന വഴി നാലിടത്താണ് പോലീസ് ബാരിക്കേഡുകള്‍ തീര്‍ത്ത് തടഞ്ഞത്. വിരാട ധര്മസഭയ്ക്കെത്തേണ്ടവര് ബൈപാസ് വഴി മൈതാനിയിലേക്ക് എത്തുന്നതിനാല്‍ രാമജന്മഭൂമിയിലേക്കുള്ള വഴി വിജനമായി കിടന്നു. നിരവധി ചെക്കിങ് പോയിന്റുകള്‍ മറികടന്നാണ് ധര്മസഭയിലേക്ക് എത്തിച്ചേരാന്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് സാധിച്ചത്. എഡിജിപിയുടെ നേതൃത്വത്തിലുള്ള സുരക്ഷാ സംവിധാനങ്ങളാണ് രണ്ടു ദിവസമായി അയോധ്യയില്‍ വിന്യസിച്ചത്.
ശിവസേനയുടെ അയോധ്യാ റാലിക്കായി എത്തിയ ഉദ്ധവ് താക്കറെ ഇന്നലെ രാംലാലയില്‍ ദര്‍ശനം നടത്തി. ഇതിന്റെ ഭാഗമായി രാവിലെയും രാമജന്മഭൂമിയില്‍ സുരക്ഷ ശക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: