അയോധ്യ: രാമജന്മഭൂമി വീണ്ടെടുക്കാന്‍ ഏതറ്റം വരെയും പോകാന്‍ തയ്യാറാണെന്ന് ആര്‍എസ്എസ് സഹസര്‍കാര്യവാഹ് ഡോ. കൃഷ്ണഗോപാല്‍. ക്ഷേത്ര നിര്‍മാണത്തിന് അനുവാദം നല്‍കിക്കൊണ്ടുള്ള ഭാരതത്തിലെ സന്ന്യാസി സമൂഹത്തിന്റെ വാക്കുകള്‍ക്കായി ആര്‍എസ്എസ് കാത്തിരിക്കുകയാണെന്നും സഹസര്‍കാര്യവാഹ് പറഞ്ഞു.
1992ന് ശേഷം ചിലര്‍ വിചാരിച്ചിരിക്കുന്നത് രാമജന്മഭൂമി പ്രശ്നം അവസാനിച്ചു എന്നാണ്. അതല്ലെന്ന് തെളിയിക്കാന്‍ ആണ് വിരാട് ധര്‍മസഭ സംഘടിപ്പിച്ചത്. ക്ഷേത്ര നിര്‍മാണം പൂര്‍ത്തിയാവും വരെ ഹിന്ദു സമാജത്തിന് വെറുതെ ഇരിക്കാന്‍ ആവില്ല.
ബാബര്‍ അയോധ്യയിലെ ശ്രീരാമക്ഷേത്രം തകര്‍ക്കും മുമ്പ് നാലുതവണ രാമജന്മഭൂമി തകര്‍ക്കപ്പെട്ടിട്ടുണ്ട്. നാലു തവണയും ഭാരതത്തിലെ ഹൈന്ദവ സമാജം ക്ഷേത്രം പുനര്‍നിര്‍മിച്ചു. എന്നാല്‍ അഞ്ഞൂറു വര്‍ഷമായി ബാബര്‍ തകര്‍ത്ത രാമക്ഷേത്രനിര്‍മാണത്തിനായി ഹിന്ദുക്കള്‍ ശ്രമിക്കുകയാണ്.
ക്ഷേത്രനിര്‍മാണം ഇനിയും വൈകുന്നത് ഹിന്ദുസമാജത്തിന് അപമാനകരമാണ് അയോധ്യയിലെ മാത്രമല്ല, കാശിയിലെയും മഥുരയിലെയും ക്ഷേത്രങ്ങളും പുനര്‍നിര്‍മാണം ആഗ്രഹിക്കുന്നുണ്ട്.
അയോധ്യയിലെ ശ്രീരാമജന്മഭൂമിയിലെ ക്ഷേത്ര നിര്‍മാണമെന്ന സന്ന്യാസിസഭയുടെ ആഗ്രഹം നിയമാനുസൃതമായ വഴികളിലൂടെ സാധ്യമാക്കാനാണ് ആര്‍എസ്എസ് ആഗ്രഹിക്കുന്നത്. സന്ന്യാസി സമൂഹം ആഗ്രഹിക്കുന്നതെന്തോ അതു ചെയ്യാന്‍ സംഘം സജ്ജമാണ്.
എല്ലാ സ്വയംസേവകരും സന്ന്യാസിമാരുടെ നിര്‍ദേശം പാലിക്കാന്‍ കാത്തിരിക്കുകയാണെന്നും ഡോ. കൃഷ്ണഗോപാല്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: