ന്യൂദല്‍ഹി: മുംബൈ ഭീകരാക്രമണത്തിന്റെ പത്താം വാര്‍ഷിക ദിനത്തില്‍ പാക്കിസ്ഥനെതിരെ ആഞ്ഞടിച്ച് ഇന്ത്യ. ആക്രമണത്തിന്റെ സൂത്രധാരന്മാര്ക്കെതിരെ നടപടിയെടുക്കുന്നതില്‍ പാക്കിസ്ഥാന് യാതൊരു ആത്മാര്‍ഥതയും ഇല്ലെന്ന് വിദേശകാര്യമന്ത്രാലയം പത്രക്കുറിപ്പില്‍ ചൂണ്ടിക്കാട്ടി.
166 പേരാണ് അന്ന് കൊല്ലപ്പെട്ടത്. ഇരകള്‍ക്ക് ഇന്നും നീതി ലഭിച്ചിട്ടില്ല. സൂത്രധാരന്മാര് പാക്കിസ്ഥാനില്‍ സസുഖം വിലസുകയാണ്. പാക്കിസ്ഥാനികളാണ് ആക്രമണം നടത്തിയതെന്ന് പാക് പ്രധാനമ്രന്തി തന്നെ സമ്മതിച്ചിട്ടുള്ളതുമാണ്. കേന്ദ്രം തുടര്‍ന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: