സന്നിധാനം: അയ്യപ്പഭക്തരെ ദ്രോഹിക്കുന്ന നടപടികളില്‍ നിന്ന് പിന്നോട്ടില്ലെന്ന് പ്രഖ്യാപിച്ച് വീണ്ടും സംസ്ഥാന സര്‍ക്കാര്‍. ഇലവുങ്കല്‍, നിലയ്ക്കല്‍, പമ്പ, സന്നിധാനം എന്നിവിടങ്ങളില്‍ പതിനൊന്ന് ദിവസമായി നിലനില്‍ക്കുന്ന നിരോധനാജ്ഞ വീണ്ടും നീട്ടി. ഈ മാസം 30 വരെ തുടരാന്‍ പത്തനംതിട്ട ജില്ലാ കളക്ടര്‍ ഉത്തരവിട്ടു.
ഈ മാസം 15ന് പ്രഖ്യാപിച്ച നിരോധനാജ്ഞ 22ന് രാത്രി അവസാനിച്ചിരുന്നു. പിന്നീട് നാല് ദിവസത്തേക്കു കൂടി നീട്ടി. അതും ഇന്നലെ അവസാനിച്ചു. ഈ സാഹചര്യത്തിലാണ് നടപടി. നിരോധനാജ്ഞ നീട്ടണമെന്ന ആവശ്യവുമായി ജില്ലാ പോലീസ് മേധാവി കളക്ടറെ സമീപിച്ചിരുന്നു. ഒറ്റയ്ക്കോ കൂട്ടമായോ ദര്‍ശനം നടത്തുന്നതിനോ ശരണം വിളിക്കുന്നതിനോ തടസമില്ലെന്ന് പുതിയ ഉത്തരവില്‍ കളക്ടര്‍ വ്യക്തമാക്കിയിട്ടുണ്ട്.
ഇത്തവണ സന്നിധാനം എഡിഎം പ്രേംകുമാറിന്റെയും പോലീസിന്റെയും റിപ്പോര്‍ട്ടുകള്‍ പരിഗണിച്ചാണ് നടപടി. ശബരിമലയില്‍ പ്രതിഷേധക്കാര്‍ ഏത് സമയവും പലഭാഗങ്ങളില്‍ കേന്ദ്രീകരിക്കാന്‍ സാധ്യത ഉണ്ടെന്നും അക്രമം നടത്തുമെന്നുമാണ് ജില്ലാ പോലീസ് മേധാവി കളക്ടര്‍ക്ക് നല്കിയ റിപ്പോര്‍ട്ടില്‍ പറയുന്നത്. സന്നിധാനം അഡീഷണല്‍ ജില്ലാ മജിസ്ട്രേറ്റ് പ്രേംകുമാറും പോലീസിന്റേതിന് അനുകൂലമായ റിപ്പോര്‍ട്ടാണ് നല്‍കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: