തിരുവനന്തപുരം: ശബരിമലയെ പ്രശ്ന കേന്ദ്രമാക്കി മാറ്റാനാണ് സംസ്ഥാന സര്‍ക്കാരിന്റെ ശ്രമമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ അഡ്വ. പി.എസ്. ശ്രീധരന്‍പിള്ള. ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. സുരേന്ദ്രനെ കള്ളക്കേസില്‍ കുടിക്കിയതിനെതിരെ ബിജെപി നടത്തിയ ക്ലിഫ്ഹൗസ് മാര്‍ച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ധര്‍മത്തിന്റെ പാതയിലാണ് ബിജെപി. പോലീസ് ഓഫീസര്‍മാര്‍ നീതി ബോധമുള്ളവരാകണം. പുറത്തുള്ള സുരേന്ദ്രനേക്കാള്‍ ശക്തനായ സുരേന്ദ്രനാണ് അകത്തുള്ളത്. കോടതിക്കെതിരായ സമരമല്ല ബിജെപി നടത്തുന്നത്. കന്റോണ്‍മെന്റ് സ്റ്റേഷനില്‍ നിന്ന് നല്കിയ ആറ് കേസുകളില്‍ അഞ്ചെണ്ണത്തിലും സുരേന്ദ്രന് പ്രതിയല്ലെന്നും ശ്രീധരന്‍പിള്ള പറഞ്ഞു.
ശബരിമലയില്‍ ആചാരം സംരക്ഷിക്കാനായി നടത്തുന്ന പോരാട്ടത്തില്‍ അവസാനത്തെ വിജയം സംഘപരിവാറിനായിരിക്കുമെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി ശോഭാ സുരേന്ദ്രന് പറഞ്ഞു. നൂറിലധികം സ്ത്രീകളെ ഓണ്‍ലൈന്‍ വഴി ബുക്ക് ചെയ്യിച്ച് ശബരിമലയിലേയ്ക്ക് കൊണ്ടുപോകാനാണ് സിപിഎം ശ്രമിച്ചത്. ആചാരലംഘനത്തിന് കൂട്ടുനില്‍ക്കുകയാണ് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ. പദ്മകുമാറെന്നും ശോഭാ സുരേന്ദ്രന് പറഞ്ഞു.
ബിജെപി ജില്ലാ പ്രസിഡന്റ് അഡ്വ. എസ്. സുരേഷ് അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി ജെ.ആര്. പത്മകുമാര്‍, രേണു സുരേഷ്, സംസ്ഥാന വൈസ് പ്രസിഡന്റ് പി.പി. വാവ, മഹിളാമോര്‍ച്ച സംസ്ഥാന പ്രസിഡന്റ് വി.ടി. രമ, ജില്ലാ ജനറല്‍ സെക്രട്ടറി പാപ്പനംകോട് സജി തുടങ്ങിയവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: