ഭുവനേശ്വര്‍: ലോകകപ്പ് ഹോക്കി ചാമ്പ്യന്‍ഷിപ്പ് നാളെ ആരംഭിക്കും. ഉദ്ഘാടന മത്സരത്തില്‍ ബെല്‍ജിയം കാനഡയെ നേരിടും. വൈകിട്ട് അഞ്ചിനാണ് മത്സരം. രാത്രി ഏഴിന് ഇന്ത്യ ദക്ഷിണാഫ്രിക്കയുമായി ഏറ്റുമുട്ടും. ഡിസംബര്‍ പതിനാറ് വരെ നീളുന്ന ടൂര്‍ണമെന്റില്‍ പതിനാറ് മുന്‍നിര ടീമുകള്‍ മാറ്റുരയക്കും.
ടീമുകള്‍ നാല് ഗ്രൂപ്പുകളിലായി മത്സരിക്കും. ലോക അഞ്ചാം നമ്പറായ ഇന്ത്യ പൂള് സിയിലാണ് മത്സരിക്കുക. റിയോ ഒളിമ്പിക് റണ്ണേഴ്സ് അപ്പായ ബെല്‍ജിയം, കാനഡ, ദക്ഷിണാഫ്രിക്ക എന്നിവയാണ് ഇന്ത്യയുടെ ഗ്രൂപ്പിലെ മറ്റ് ടീമുകള്‍.
ഓരോ ഗ്രൂപ്പിലും ഒന്നാം സ്ഥാനത്തെത്തുന്ന ടീമുകള്‍ നേരിട്ട് ക്വാര്‍ട്ടര്‍ ഫൈനലില്‍ പ്രവേശിക്കും. രണ്ട്, മൂന്ന് സ്ഥാനങ്ങള്‍ നേടുന്ന ടീമുകള്‍ ക്വാര്‍ട്ടറില്‍ കടക്കാനായി ക്രോസ് ഓവര്‍ മത്സരങ്ങള്‍ കളിക്കും. അതേസമയം ഗ്രൂപ്പില്‍ ഏറ്റവും പിന്നിലാകുന്ന ടീം പുറത്താകും.
പൂള് എ യില്‍ അര്‍ജന്റീന, ന്യൂസിലന്‍ഡ് , സ്പെയിന്, ഫ്രാന്‍സ് ടീമുകള്‍ മത്സരിക്കും. ഓസ്ട്രേലിയ, ഇംഗ്ലണ്ട്, അയര്‍ലന്‍ഡ്, ചൈന ടീമുകള്‍ പൂള് ബിയിലും ഹോളണ്ടഡ്, ജര്‍മനി, മലേഷ്യ, പാക്കിസ്ഥാന് ടീമുകള്‍ പൂള് ഡിയിലും മാറ്റുരയ്്ക്കും.
ഫിക്സ്ച്ചര്‍: നാളെ : ബെല്‍ജിയം- കാനഡ, ഇന്ത്യ- ദക്ഷിണാഫ്രിക്ക. 29 : അര്‍ജന്റീന, സ്പെയിന്, ന്യൂസിലന്‍ഡ്- ഫ്രാന്‍സ്, 30: ഓസ്ട്രേലിയ- അയര്‍ലന്‍ഡ്, ഇംഗ്ലണ്ട്- ചൈന,ഡിസംബര്‍ 1: ഹോളണ്ട് – മലേഷ്യ, ജര്‍മനി – പാക്കിസ്ഥാന്, 2: കാനഡ -ദക്ഷിണാഫ്രിക്ക, ഇന്ത്യ- ബെല്‍ജിയം. 3 സ്പെയിന്- ഫ്രാന്‍സ്, ന്യൂസിലന്‍ഡ് – അര്‍ജന്റീന. 4: ഇംഗ്ലണ്ട് – ഓസ്ട്രേലിയ, അയര്‍ലന്‍ഡ് – ചൈന, 5: ജര്‍മനി- ഹോളണ്ട്, മലേഷ്യ- പാക്കിസ്ഥാന്. 6: സ്പെയിന്- ന്യൂസിലന്‍ഡ് , അര്‍ജന്റീന – ഫ്രാന്‍സ്്, 7: ഓസ്ട്രേലിയ – ചൈന, അയര്‍ലന്‍ഡ്- ഇംഗ്ലണ്ട്. 8: ബെല്‍ജിയം- ദക്ഷിണാഫ്രിക്ക, കാനഡ- ഇന്ത്യ. 9: മലേഷ്യ- ജര്‍മനി, ഹോളണ്ട് – പാക്കിസ്ഥാന്.
ഡിസംബര്‍ പത്ത് , പതിനൊന്ന് ദിവസങ്ങളില്‍ ക്രോസ് ഓവര്‍ മത്സരങ്ങള്‍ നടക്കും. 12,13 ദിവസങ്ങളില്‍ ക്വാര്‍ട്ടര്‍ ഫൈനലും 15 ന് സെമിഫൈനലും അരങ്ങേറും. 16 ന് ലൂസേഴ്സ് ഫൈനലും ഫൈനലും നടക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: