അബുദാബി: പാക്കിസ്ഥാനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്നിങ്ങ്സ് തോല്‍വി ഒഴിവാക്കാന്‍ ന്യൂസിലന്‍ഡ് പൊരുതുന്നു. ഒന്നാം ഇന്നിങ്ങ്സില്‍ 328 റണ്‍സ് ലീഡ് വഴങ്ങി ഫോളോ ഓണ്‍ ചെയ്യുന്ന കിവീസ് മൂന്നാം ദിനം കളി നിര്‍ത്തുമ്പോള്‍ രണ്ട് വിക്കറ്റിന് 131 റണ്‍സ് എടുത്തിട്ടുണ്ട്. ആദ്യ ഇന്നിങ്ങ്സിലെ കുടിശിക നികത്താന്‍ ഇനി 197 റണ്‍സ് കൂടി വേണം. ഓപ്പണര്‍ ലാത്തമും (44), ടെയ്ലറും (49) പുറത്താകാതെ നില്‍ക്കുകയാണ്.
പാക്കിസ്ഥാന്റെ അഞ്ചിന് 418 റണ്‍സിന് മറുപടി പറഞ്ഞ ന്യൂസിലന്‍ഡ് 90 റണ്‍സിന് ഓള് ഔട്ടായി. സ്പിന്നര്‍ യാസിര്‍ ഷായാണ് കിവീസിനെ തകര്‍ത്തത്. 41 റണ്‍സിന് എട്ട് കിവീസ് വിക്കറ്റുകള്‍ കീശയിലാക്കി. കിവീസിന്റെ രണ്ടാം ഇന്നിങ്ങ്സിലെ രണ്ട് വിക്കറ്റും നേടിയതോടെ, ഇന്ത്യയുടെ അനില്‍ കുംബ്ളെക്ക് ശേഷം ടെസ്റ്റ് ക്രിക്കറ്റില്‍ ഒറ്റ ദിവസം പത്ത്് വിക്കറ്റ് വീഴ്ത്തുന്ന ആദ്യ ബൗളറായി. 1999 ല്‍ പാക്കിസ്ഥാനെതിരായ മത്സരത്തിലാണ് കുംബെ്ളെ ഒറ്റ ദിവസം ഒരിന്നിങ്ങ്സിലെ പത്ത് വിക്കറ്റും വീഴ്ത്തിയത്.
യാസിര്‍ ആദ്യ ഇന്നിങ്ങ്സില്‍ എട്ട് വിക്കറ്റുകള്‍ വീഴ്ത്തിയതോടെ , വിക്കറ്റ് നഷ്ടം കൂടാതെ അമ്പത് റണ്‍സെന്ന നിലയില്‍ നിന്ന് കിവീസ് മൂക്കുകുത്തി വീണു- 90 റണ്‍സിന് ഓള് ഔട്ട്. ആറ്് ബാറ്റ്സ്മാന്മാര് പൂജ്യത്തിന് കീഴടങ്ങി. ക്യാപ്റ്റന്‍ വില്ല്യംസണ് 28 റണ്‍സുമായി പുറത്താകാതെ നിന്നു. ഓപ്പണര്‍ റാവല്‍ 31 റണ്‍സ് നേടി.
ഫോളോ ഓണ്‍ ചെയ്യുന്ന കീവിസിന് റാവല്‍ (2), ക്യാപ്റ്റന്‍ വില്ല്യംസണ് (30) എന്നിവരുടെ വിക്കറ്റുളാണ് നഷ്ടമായത്. ആദ്യ ഇന്നിങ്ങ്സിലെ ഹീറോ യാസിര്‍ ഷായാണ് രണ്ട് വിക്കറ്റും വീഴ്ത്തിയത്. സ്കോര്‍: പാക്കിസ്ഥാന്: അഞ്ചു വിക്കറ്റിന് 418 ഡിക്ലയേര്‍ഡ്, ന്യൂസിലന്‍ഡ് 90, രണ്ട് വിക്കറ്റിന് 131.
പ്രതികരിക്കാൻ ഇവിടെ എഴുതുക: