കോട്ടയം: ആവിഷ്കാര സ്വാതന്ത്ര്യത്തിന്റെ ‘കാവലാളാ’യ എഴുത്തുകാരന് ഉണ്ണി. ആര് മുസ്ലിം മതനേതാക്കളുടെ മുമ്പില്‍ മുട്ട് വിറച്ച് സ്വന്തം രചനയെ തള്ളിപ്പറഞ്ഞു. കോഴിക്കോട് റവന്യു ജില്ലാ സ്കൂള്‍ കലോത്സവത്തില്‍ ഹൈസ്കൂള്‍ വിഭാഗത്തില്‍ അവതരിപ്പിച്ച ‘കിതാബ്’ എന്ന നാടകത്തിനെതിരെ മുസ്ലിം സംഘടനകളും മതനേതാക്കളും രംഗത്തെത്തിയതോടെയാണ് ഇദ്ദേഹം കീഴടങ്ങിയത്.
സിപിഎം നിയന്ത്രണത്തിലുള്ള ട്രസ്റ്റിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന മേമുണ്ട ഹയര്‍ സെക്കന്‍ഡറി സ്കൂളാണ് ഉണ്ണി. ആര് എഴുതിയ വാങ്ക് എന്ന ചെറുകഥയെ അടിസ്ഥാനമാക്കി റഫീഖ് മംഗലശ്ശേരി രചനയും സംവിധാനവും നിര്‍വഹിച്ച നാടകമായ ‘കിതാബ്’ അവതരിപ്പിച്ചത്.
ഇസ്ലാമിനെ അപകീര്‍ത്തിപ്പെടുത്തുന്ന പരാമര്‍ശങ്ങളാണ് നാടകത്തിലുള്ളതെന്ന ആരോപണവുമായാണ് മുസ്ലിം സംഘടനകള്‍ രംഗത്തെത്തിയത്. സ്ത്രീകള്‍ക്കും വാങ്ക് വിളിക്കാനുള്ള അവകാശമുണ്ടെന്ന പ്രമേയമാണ് വിവാദമായത്. മത്സരത്തില്‍ ഒന്നാം സ്ഥാനവും എ ഗ്രേഡും കിതാബിനാണ്. ഈ നാടകത്തില്‍ വേഷമിട്ട റിയ പര്വിനെയാണ് മികച്ച നടിയായി തെരഞ്ഞെടുത്തത്.
അങ്കലാപ്പിലായ ഉണ്ണി ഒരു ദിനപത്രത്തിന്റെ 12 ാം പേജില്‍ ദീര്‍ഘമായ വിശദീകരണം നല്കി. നാടകത്തിന്റെ ആശയത്തോട് യോജിക്കുന്നില്ലെന്നും തന്റെ നാടകം അനുമതിയില്ലാതെ അവതരിപ്പിച്ചെന്നും മുസ്ലിം മതവികാരം വ്രണപ്പെടുത്തിയല്ല ആവിഷ്കാരം നടപ്പാക്കേണ്ടതെന്നും അദ്ദേഹം പറയുന്നു. നാടകത്തിനെതിരെ രോഷാകുലനായി സംസാരിച്ചെന്നും പത്രം മേമ്പൊടി ചേര്‍ത്തു.
സംഘപരിവാര്‍ പ്രസ്ഥാനങ്ങള്‍ക്കെതിരെ വ്യാജ വാര്‍ത്തയും അടിസ്ഥാനരഹിതമായ ആരോപണങ്ങളും പടച്ചുവിട്ടാണ് ഇദ്ദേഹം ജമാ അത്ത് ഇസ്ലാമിയുടെ കണ്ണിലുണ്ണിയായത്. ജമാഅത്ത് ഇസ്ലാമിയുടെ പത്രത്തിലും ചാനലിലും സ്ഥിരം അഭിപ്രായം പറയുന്ന ആളായി. പ്രഖ്യാപിത ഹിന്ദു വിരുദ്ധനായതോടെ, അതിന് കൂട്ടുനില്‍ക്കുന്ന വിവിധ പ്രസിദ്ധീകരണങ്ങളിലും ഇടംപിടിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: