കൊച്ചി: പെട്രോളിന്റെയും ഡീസലിന്റെയും ആവശ്യകത വര്‍ധിച്ചതിന്റെ പശ്ചാത്തലത്തില്‍, അതിന് ആനുപാതികമായി കൂടുതല്‍ പെട്രോള്‍, ഡീസല്‍ പമ്പുകള്‍ ആരംഭിക്കാന്‍ പൊതുമേഖല എണ്ണക്കമ്പനികള്‍ തീരുമാനിച്ചു. ബിപിസിഎല്‍, എച്ച്പിസിഎല്‍, ഐഒസിഎല്‍ എന്നീ കമ്പനികളുടേതാണ് തീരുമാനം.
അതിവേഗം വളരുന്ന സമ്പദ്ഘടനയ്ക്ക് അനുസൃതമായി ഊര്‍ജാവശ്യങ്ങളും വളരുന്നു. ഈ സാഹചര്യത്തിലാണ് റീട്ടെയ്ല്‍ ഔട്ട്ലറ്റ് ശൃംഖല വികസിപ്പിക്കുന്നത്. പെട്രോളിന്റെ റീട്ടെയ്ല്‍ വില്‍പ്പനയില്‍ പ്രതിവര്‍ഷം എട്ടു ശതമാനം വര്‍ധന രേഖപ്പെടുത്തുന്നു, ഡീസലിന്റേത് നാലു ശതമാനവും.
ഗ്രാമീണ കാര്‍ഷിക പ്രദേശങ്ങളിലും വിദൂര പ്രദേശങ്ങളിലുമുള്ള ആവശ്യങ്ങള്‍ നിറവേറ്റുന്നതിനൊപ്പം ഗുണനിലവാരം ഉറപ്പാക്കി, കൃത്യമായ വിലയ്ക്ക് സംശുദ്ധമായ ഇന്ധനം ലഭ്യമാക്കുകയാണ് ലക്ഷ്യം. ചില്ലറ വില്‍പ്പന ശ്രേണി വിപുലീകരിക്കുന്നതോടെ തൊഴില്‍ താത്പര്യമുള്ളവരില്‍ നിന്ന് എണ്ണക്കമ്പനികള്‍ അപേക്ഷ ക്ഷണിച്ചു. ഡീലര്‍മാരെ തെരഞ്ഞെടുക്കുന്നതിന് ഉപഭോക്തൃ സൗഹൃദ ഓണ്‍-ലൈന്‍ അപേക്ഷ ഫോം അവതരിപ്പിച്ചു. തെരഞ്ഞെടുക്കപ്പെടുന്ന അപേക്ഷകര്‍ മാത്രം യോഗ്യതാ രേഖകള്‍ സമര്‍പ്പിച്ചാല്‍ മതി.
ഭൂമിയുടെ ലഭ്യത പ്രധാനമെങ്കിലും ഭൂമിയില്ലാത്തവര്‍ക്കും അപേക്ഷിക്കാം. ആവശ്യപ്പെടുമ്പോള്‍ ഭൂമിയുടെ ലഭ്യത ഉറപ്പാക്കിയാല്‍ മതി. ഇതാദ്യമായി അപേക്ഷകരെ തെരഞ്ഞെടുക്കുന്നതിനുള്ള നറുക്കെടുപ്പ് കമ്പ്യൂട്ടര്‍ വഴി സ്വതന്ത്ര ഏജന്‍സിയാണ് നടത്തുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: