ന്യൂദല്‍ഹി: ശബരിമലയില്‍ യുവതിപ്രവേശനം അനുവദിച്ചുള്ള സുപ്രീംകോടതി വിധി രാമജന്മഭൂമി ഉള്‍പ്പെടെ രാജ്യത്തെ മുഴുവന്‍ ക്ഷേത്രങ്ങളുടെയും തകര്‍ച്ചക്ക് കാരണമാകുമെന്ന് പ്രജ്ഞാപ്രവാഹ് ദേശീയ സംയോജകന്‍ ജെ. നന്ദകുമാര്‍. ശബരിമലയിലെ പോലീസ് അതിക്രമത്തിനെതിരെ ഗ്രൂപ്പ് ഓഫ് ഇന്റലക്ച്വല്‍സ് ആന്റ് അക്കാദമിഷ്യന്‍സ് (ജിഐഎ) ദല്‍ഹി കോണ്‍സ്റ്റിറ്റിയൂഷന്‍ ക്ലബ്ബില്‍ സംലടിപ്പിച്ച സെമിനാറില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രതിഷ്ഠയുടെ നിയമപരമായ അവകാശങ്ങള്‍ റദ്ദുചെയ്യുകയാണ് കോടതിവിധിയിലൂടെ ഉണ്ടായത്.
ഇത് എല്ലാ ക്ഷേത്രങ്ങളുടെയും നിലനില്‍പ്പിനെ ചോദ്യം ചെയ്യുന്നതാണ്. കോടതി വിധിയെ മറയാക്കി ശബരിമലയെ തകര്‍ക്കാനുള്ള ശ്രമമാണ് ഇടത് സര്‍ക്കാര്‍ നടത്തുന്നത്.
അനാവശ്യ നിയന്ത്രണങ്ങള്‍ അടിച്ചേല്‍പ്പിച്ച് വിശ്വാസികളുടെ ആരാധനാ സ്വാതന്ത്ര്യം നിഷേധിക്കുകയാണ് സര്‍ക്കാര്‍ ചെയ്യുന്നത്. വിശ്വാസികളെ തടയുന്ന പോലീസ് ആചാരലംഘനത്തിന് അവിശ്വാസികള്‍ക്ക് സംരക്ഷണം നല്കുന്നു. ശരണം വിളിക്കുന്നവരെ അറസ്റ്റ് ചെയ്ത് ജയിലിലടക്കുന്നു. സമാനതകളില്ലാത്ത ഹിന്ദു വേട്ടയാണ് കേരളത്തില്‍ നടക്കുന്നത്.
മുപ്പത്തിമുക്കോടി ദൈവങ്ങളും വ്യത്യസ്തമായ ആചാരങ്ങളുമാണ് ഹിന്ദുവിന്റെ കരുത്ത്. ക്ഷേത്രങ്ങള്‍ക്കും പ്രദേശങ്ങള്‍ക്കും അനുസരിച്ച് ആചാരങ്ങളില്‍ വ്യത്യാസമുണ്ട്. സമത്വത്തിന്റെയും സമന്വയത്തിന്റെയും ഇടമാണ് ശബരിമല. ജാതിയുടെയോ ഗോത്രത്തിന്റെയോ പേരിലുള്ള വിവേചനങ്ങള്‍ ഇവിടില്ല. എല്ലാവരും അയ്യപ്പന്മാരാണ്. അദ്ദേഹം ചൂണ്ടിക്കാട്ടി. ജിഐഎ കണ്‍വീനര്‍ അഡ്വ. മോണിക്ക അറോറ, പ്രജ്ഞ പരാണ്ഡെ എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: