കൊച്ചി: നിരോധനാജ്ഞയുടെ പേരില്‍ സന്നിധാനത്തെത്തുന്ന ഭക്തരെ പോലീസിനെ ഉപയോഗിച്ചു പീഡിപ്പിക്കുകയാണെന്നും കേന്ദ്രമന്ത്രിയെയും ഹൈക്കോടതി ജഡ്ജിയെയും വരെ തടയുന്ന സാഹചര്യമാണ് നിലവിലുള്ളതെന്നും ശബരിമലയിലെ നിയന്ത്രണങ്ങള്‍ക്കെതിരെ സമര്‍പ്പിച്ച ഹര്‍ജികളില്‍ ഹര്‍ജിക്കാര്‍ വാദിച്ചു. ശരണം വിളി പോലും തടയുന്ന പോലീസിന്റെ ഇടപെടല്‍ ശബരിമലയിലെ ഭക്തിയുടെ അന്തരീക്ഷം തകര്‍ക്കുമെന്നും ഇവര്‍ ചൂണ്ടിക്കാട്ടി. സര്‍ക്കാരിന്റെ മറുപടി വാദത്തിനായി ഹര്‍ജികള്‍ ഇന്ന് ഹൈക്കോടതി വീണ്ടും പരിഗണിക്കും.
ശബരിമലയും പരിസരവും പ്രത്യേക സുരക്ഷാ മേഖലയായി സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുള്ളതിനാല്‍ ജില്ലാ മജിസ്ട്രേട്ടിന് ഇവിടെ നിരോധനാജ്ഞ എങ്ങനെ പ്രഖ്യാപിക്കാന്‍ കഴിയുമെന്ന് വ്യക്തമാക്കണമെന്നു ഹര്‍ജിക്കാര്‍ ആവശ്യപ്പെട്ടു. നിലയ്ക്കലില്‍ നിന്ന് പമ്പയിലേക്ക് ഭക്തര്‍ക്ക് തടസം കൂടാതെ സഞ്ചരിക്കാന്‍ കഴിയണം. ശരണം വിളി തടയരുതെന്നും ഇവര്‍ വ്യക്തമാക്കി.
ശബരിമലയില്‍ എന്തെങ്കിലും നടപടിയെടുക്കും മുമ്പ് കോടതിയുടെ അനുമതി തേടിയിരുന്ന സര്‍ക്കാര്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയപ്പോള്‍ അനുമതി തേടിയില്ല. പോലീസ് അതിക്രമങ്ങളുമായി ബന്ധപ്പെട്ട വിവരങ്ങള്‍ പൂര്‍ണമായും കൈമാറിയിട്ടും ഇതിന്മേല് സ്വീകരിച്ച നടപടികള്‍ കഴിഞ്ഞ ദിവസം സര്‍ക്കാര്‍ സമര്‍പ്പിച്ച മറുപടി സത്യവാങ്മൂലത്തില്‍ ഇല്ല. സന്നിധാനത്ത് എത്തുന്ന ഭക്തരെ ദ്രോഹിക്കരുത്.
ഇരുമുടിക്കെട്ട് തുറന്നു പരിശോധിക്കാന്‍ ആര്‍ക്കും അധികാരമില്ല. ഈ മണ്ഡല കാലം കഴിയുന്നവരെയെങ്കിലും ശബരിമലയില്‍ റിട്ടേര്‍ഡ് ഹൈക്കോടതി ജഡ്ജിയെയോ സീനിയര്‍ സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥനെയോ നിയോഗിക്കണം. കുറഞ്ഞപക്ഷം നിരോധനാജ്ഞയുടെ ദുരുപയോഗം തടയാനെങ്കിലും ഇത് അനിവാര്യമാണെന്നും ഹര്‍ജിക്കാര്‍ ചൂണ്ടിക്കാട്ടി.
നിരോധനാജ്ഞ ഭക്തര്‍ക്ക് ബാധകമല്ലെന്ന് സര്‍ക്കാര്‍ പറയുന്നുവെന്നു ഹര്‍ജിക്കാര്‍ ചുണ്ടിക്കാട്ടി. എങ്ങനെയാണ് ഭക്തരെയും പ്രതിഷേധക്കാരെയും പോലീസ് തിരിച്ചറിയുന്നത്? പോലീസ് അറസ്റ്റ് ചെയ്തവര്‍ക്കെതിരെ കേസുകളുണ്ടെന്നാണ് സര്‍ക്കാരിന്റെ വാദം. കൊലയാളിക്കുപോലും പ്രാര്‍ഥിക്കാന്‍ അവകാശമുണ്ട്. ഒന്നുകില്‍ എല്ലാവര്ക്കും നിരോധനാജ്ഞ ബാധകമാക്കണം. അല്ലെങ്കില്‍ ആര്‍ക്കും ബാധകമാക്കരുത്. കേന്ദ്രമന്ത്രിയെ തടഞ്ഞു നിറുത്തിയ പോലീസ് ഉദ്യോഗസ്ഥന് സര്‍ക്കാരിന്റെ നയ തീരുമാനം മന്ത്രിയോട് പരസ്യമായി ചര്‍ച്ച ചെയ്യാന്‍ തയ്യാറായതു പെരുമാറ്റ ദൂഷ്യത്തിന്റെ പരിധിയില്‍ വരും. ഹര്‍ജിക്കാര്‍ വാദിച്ചു.
ശബരിമലയിലെ നിയന്ത്രണങ്ങള്‍ക്കെതിരെ ചെന്നൈ സ്വദേശി ടി.ആര്. രമേഷ് ഉള്‍പ്പെടെ നല്കിയ ഒരു കൂട്ടം ഹര്‍ജികളും ശബരിമല സ്പെഷ്യല്‍ കമ്മീഷണറുടെ റിപ്പോര്‍ട്ടിനെത്തുടര്‍ന്ന് ഹൈക്കോടതി സ്വമേധയ രജിസ്റ്റര്‍ ചെയ്ത ഹര്‍ജിയുമാണ് ദേവസ്വം ബെഞ്ച് പരിഗണിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: