പഴയങ്ങാടി: നിര്‍മാണ പ്രവൃത്തി പൂര്‍ത്തിയയതായി പ്രഖ്യാപിച്ച് ഉദ്ഘാടനം നടത്തിയ പിലാത്തറ-പഴയങ്ങാടി-പാപ്പിനിശ്ശേരി റോഡില്‍ ലോകബാങ്ക് അധികൃതരെ എത്തിച്ച് രഹസ്യമായി പരിശോധന നടത്തിയത് വിവാദമാവുന്നു. കഴിഞ്ഞ ദിവസമാണ് വകുപ്പ് മന്ത്രി തന്നെ എത്തി റോഡ് ഉദ്ഘാടനം ചെയ്തത്. ഇതിനായി വിളിച്ചുചേര്‍ത്ത വാര്‍ത്തസമ്മേളനത്തില്‍ ഉദ്ഘാടനത്തിന് ശേഷം ലോകബാങ്ക് അധികൃതര്‍ 26 ന് പരിശോധനക്കെത്തുമെന്നും നിര്‍ദ്ദേശങ്ങളും അഭിപ്രായങ്ങളും പറയാന്‍ അവസരമുണ്ടാവുമെന്നും ടി.വി.രാജേഷ് എംഎല്‍എ അറിയിച്ചിരുന്നു. റോഡ് നിര്‍മാണത്തില്‍ വ്യാപകമായ അഴിമതിയും നിര്‍ദ്ധിഷ്ട രൂപരേഖയില്‍ ഭരണകക്ഷിയിലെ ചിലരുടെ താല്പര്യങ്ങള്ക്ക് അനുസൃതമായി മാറ്റം വരുത്തിയുമാണ് നിര്‍മാണ പ്രവൃത്തി നടത്തിയത് എന്ന ആരോപണവും നിലനില്‍ക്കുന്നുണ്ട്. ഇത് ലോകബാങ്ക് അധികൃതരുടെ ശ്രദ്ധയില്‍പ്പെടുത്താനാണ് സാമൂഹ്യ പ്രവര്‍ത്തകരും മറ്റും ലോകബാങ്ക് അധികൃതരെ കാത്തു നിന്നത്. എന്നാല്‍ ചില രാഷ്ട്രിയ നേതാക്കന്മാരുടെയൂം ആര്‍ഡിഎസ് കമ്പനി ഉദ്യോഗസ്ഥന്മാരുടെയും ആശീര്‍വാദത്തോടുകൂടി അതീവരഹസ്യമായി ലോകബാങ്ക് അധികൃതരെ എത്തിച്ച് ഓട്ടപ്രദക്ഷിണം പോലെ നവീകരിച്ച കെഎസ്ടിപി റോഡില്‍ പരിശോധന പൂര്‍ത്തികരിച്ച് പോവുകയാണ് ചെയ്തത്. ഒടുവില്‍ പരാതി പറയാനെത്തിയ നാട്ടുകാര്‍ നിരാശരായി മടങ്ങി. ബാഹ്യ ഇടപെടല്‍ മൂലമാണ് ലോകബാങ്ക് അധികൃതരുടെ പരിശോധനപോലും ശരിയായ രീതിയില്‍ നടക്കാത്തതിന് പിന്നിലെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു. റോഡ് നിര്‍മാണത്തിനിടയിലെ എംഎല്‍എയുടെ ഇടപെടല്‍ നേരത്തേ വിവാദമായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: