ഇരിട്ടി: ഇരിട്ടി താലൂക്ക് ആശുപത്രിയും പരിസരവും മുഴുവന്‍ ക്യാമറക്കണ്ണുകളുടെ നിരീക്ഷണത്തിലായി. ഇതിനായി 12 ക്യാമറകളാണ് ആശുപത്രിയുടെ വിവിധ ഇടങ്ങളിലായി സ്ഥാപിച്ചിരിക്കുന്നത്. രാത്രിയില്‍ പോലും കാണാന്‍ കഴിയുന്ന നൈറ്റ് വിഷന്‍ ക്യാമറകളാണ് എല്ലാം. ഹോസ്പിറ്റല്‍ മാനേജ്മെന്റ് കമ്മറ്റി ഫണ്ടില്‍ നിന്നും മൂന്ന് ലക്ഷം രൂപയാണ് ഇതിനായി മുതല്‍ മുടക്കിയിരിക്കുന്നത്.
നിരീക്ഷണ ക്യാമറകളുടെ ഉദ്ഘാടനം മുന്‍സിപ്പല്‍ ചെയര്മാന് പി.പി.അശോകന് നിര്‍വഹിച്ചു. വികസനകാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്മാന് പി.വി.മോഹനന് അധ്യക്ഷത വഹിച്ചു. ആശുപത്രി സൂപ്രണ്ട് പി.പി. രവീന്ദ്രന്, ഡോ.നജീബ്, എന്‍.രവീന്ദ്രന്, അയൂബ് പൊയിലന്‍, മുസ്തഫ ഹാജി, രാജേഷ് വി. ജയിംസ് എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.
അടുത്തകാലത്തായി ആശുപത്രി കേന്ദ്രീകരിച്ച് നിരവധി മോഷണങ്ങള്‍ നടന്നിരുന്നു. രോഗികളുടെയും കൂട്ടിരിപ്പുകാരുടെയും സ്വര്‍ണ്ണവും പണവും കവര്‍ന്ന കേസ്സുകളായിരുന്നു ഇവ. നിരീക്ഷണക്യാമറകള്‍ വന്നതോടെ ഇത്തരം മോഷണങ്ങള്‍ക്ക് തടയിടാനാവുമെന്നാണ് കരുതുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: