ന്യൂദല്‍ഹി : ബുള്ളറ്റുമായി ദല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാളിനെ കാണാനെത്തിയ മുസ്ലിം മൗലവി പിടിയില്‍. തിങ്കളാഴ്ച രാവിലെയാണ് സംഭവം നടന്നത്.
വഖഫ് ബോര്‍ഡില്‍ നിന്നുള്ള ശമ്പളം ഉയര്‍ത്തണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിയെ കാണാനെത്തിയ മുസ്ലിം നേതാക്കളില്‍ ഒരാളില്‍ നിന്ന് സുരക്ഷാ ഉദ്യോഗസ്ഥര്‍ ബുള്ളറ്റ് കണ്ടെത്തുകയായിരുന്നു. ഇമ്രാന് എന്ന് പോരുള്ള ഇയാളെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
എന്നാല്‍ പള്ളിയിലെ സംഭാവനകളില്‍ നിന്ന് കണ്ടെത്തിയ ബുള്ളറ്റാണിതെന്നും പേഴ്സില്‍ സൂക്ഷിച്ചിരിക്കുകയായിരുന്നു. മുഖ്യമന്ത്രിയെ കാണാന്‍ വരുമ്പോള്‍ ഇത് മാറ്റാന്‍ മറനെന്നുമാണ് ഇമ്രാന് പോലീസിനെ അറിയിച്ചത്. ആയുധങ്ങള്‍ കൈവശം വെച്ചെന്ന കുറ്റത്തില്‍ ഇയാളെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തി വരികയാണെന്ന് പോലീസ് അറിയിച്ചു.
ഒരാഴ്ച മുമ്പ് കേജ്രിവാളിനു നേരെ മുളകുപൊടി ആക്രമണം ഉണ്ടായിരുന്നു. സെക്രട്ടേറിയേറ്റില്‍ നിന്ന് കേജ്രിവാള് പുറത്തേയ്ക്കിറങ്ങുമ്പോഴാണ് മുളകുപൊടി വിതറിയത്. കേജ്രിവാളിനു നേരെ മഷിയും ചെരുപ്പുകളും മറ്റ് സാധനങ്ങള്‍ കൊണ്ടും ഇതിനുമുമ്പും ആക്രമണങ്ങള്‍ ഉണ്ടായിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: