പത്തനംതിട്ട: മതവികാരം വ്രണപ്പെടുത്തിയ കേസില്‍ ബിഎസ്എന്‍എല്‍ ജീവനക്കാരി രഹന ഫാത്തിമയെ പോലീസ് അറസ്റ്റ് ചെയ്തു. പത്തനംതിട്ട പോലീസാണ് അറസ്റ്റ് ചെയ്തത്. ഇവരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി നേരത്തെ തള്ളിയിരുന്നു. തുടര്‍ന്ന് ഇവര്‍ സുപ്രീം കോടതിയെ സമീപിക്കുമെന്ന് പറഞ്ഞിരുന്നു.
ശബരിമലയില്‍ യുവതികള്‍ക്ക് പ്രവേശിക്കാമെന്ന സുപ്രീം കോടതി വിധി വന്നതിനെ തുടര്‍ന്ന് അയ്യപ്പ വിഗ്രഹത്തെ അവഹേളിച്ച് മതവികാരം വ്രണപ്പെടുത്തുന്ന രീതിയിലുള്ള ചിത്രം ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തത്. തുടര്‍ന്ന് കോട്ടയം തൃക്കൊടിത്താനം സ്വദേശിയായ ആര് രാധാകൃഷ്ണ മേനോന് പത്തനംതിട്ട ജില്ല പോലീസ് മേധാവിക്ക് പരാതി നല്‍കുകയും കേസെടുക്കുകയുമായിരുന്നു. അയ്യപ്പന് ഹിന്ദുവല്ലെന്ന് ഫേസ്ബുക്കില്‍ പോസ്റ്റിട്ടയാള്‍ എന്തിനാണ് ശബരിമലയ്ക്ക് പോയതെന്നും കോടതി ചോദിച്ചിരുന്നു.
യുവതീ പ്രവേശനം അനുവദിച്ച സുപ്രീംകോടതി വിധിക്ക് പിന്നാലെ രഹാന ഫാത്തിമ ശബരിമലയില്‍ കയറാനെത്തിയിരുന്നു. എന്നാല്‍ ഭക്തരുടെ ശക്തമായ പ്രതിഷേധത്തെ തുടര്‍ന്ന് നടപ്പന്തല്‍ വരെ മാത്രമേ ഇവര്‍ക്ക് പോകാനായുള്ളു. സപ്തംബര്‍ മുപ്പതിന് തത്ത്വമസി എന്ന അടിക്കുറിപ്പില്‍ ആചാരാനുഷ്ഠാനങ്ങളെ വെല്ലുവിളിക്കുന്ന വേഷവിധാനത്തോടെ രഹ്ന ഫേസ്ബുക്കില്‍ പങ്കുവെച്ച ചിത്രം ഏറെ വിവാദങ്ങള്‍ക്കിടയാക്കിയിരുന്നു. അയ്യപ്പനെ അവഹേളിക്കുന്ന തരത്തില്‍ നവമാധ്യമങ്ങളിലൂടെ കാര്‍ട്ടൂണുകളും ഇവര്‍ പ്രചരിപ്പിച്ചിട്ടുണ്ട്.
ഇതിനുമുന്‍പും പല വിവാദങ്ങളിലൂടെ ഉയര്‍ന്നു കേട്ട പേരാണ് രഹ്ന ഫാത്തിമയുടേത്. ഈ വര്‍ഷം മാര്‍ച്ചിലുണ്ടായ വത്തയ്ക്കാ വിവാദത്തിലും ഇവര്‍ സജീവ സാന്നിധ്യമായിരുന്നു. 2014-ല്‍ മറൈന്‍ ഡ്രൈവില്‍ നടന്ന കിസ് ഓഫ് ലൗ ക്യാമ്പെയ്നില്‍ മനോജ് കെ. ശ്രീധര്‍ എന്ന സിനിമാ പ്രവര്‍ത്തകനൊപ്പം ഇവര്‍ പങ്കെടുത്തിരുന്നു. അന്ന് രഹാന തന്നെ സ്വന്തം ചുംബനരംഗം ഫേസ്ബുക്കിലൂടെ പങ്കുവെച്ചിരുന്നു.
അയ്യന്തോള്‍ പുലികളി സംഘത്തില്‍ പുരുഷന്മാരോടൊപ്പം പുലികളിയില്‍ പങ്കെടുത്തും ഇവര്‍ മുമ്പ് മാധ്യമശ്രദ്ധ പിടിച്ചുപറ്റാന്‍ ശ്രമിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: