ന്യൂദല്‍ഹി: കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ച അനാഥാലയങ്ങള്‍ക്ക് എതിരെ കൃത്യമായ നടപടിയെടുക്കുന്നതില്‍ വീഴ്ച വരുത്തിയ ബീഹാര്‍ സര്‍ക്കാരിന് സുപ്രീം കോടതിയുടെ രൂക്ഷ വിമര്‍ശനം. കുറ്റക്കാരോട് സര്‍ക്കാര്‍ മൃദു സമീപനമാണ് പുലര്‍ത്തുന്നതെന്നും കോടതി പറഞ്ഞു.
സര്‍ക്കാരിന്റെ പെരുമാറ്റം നാണംകെട്ടതാണ്. ജസ്റ്റിസ് മദന്‍ ബി ലോക്കൂര്‍ അധ്യക്ഷനായ ബെഞ്ച് പറഞ്ഞു. കുട്ടികള്‍ ലൈംഗിക പീഡനങ്ങള്‍ക്ക് ഇരയായിട്ടും ഐപിസി 377ാം വകുപ്പ് പ്രകാരം കേസ് എടുത്തില്ല. പകരം ലഘുവായ കുറ്റങ്ങളാണ് ചുമത്തിയത്. ഈ പോലീസ് അന്വേഷിച്ചാല്‍ അനാഥാലയങ്ങളില്‍ നടക്കുന്ന കിരാതമായ കുറ്റകൃത്യങ്ങള്‍ ഒരിക്കലും പുറത്തുവരില്ല.
അതിനാല്‍ മുസാഫര്‍പൂര്‍ അനാഥാലയത്തിലെ പീഡനങ്ങള്‍ അനേഷിക്കുന്ന സിബിഐക്ക് ബീഹാറിലെ അനാഥാലയങ്ങളിലെ പീഡനങ്ങളുടെ അന്വേഷണവും കൈമാറുകയാണ്. അന്വേഷണം ഏറ്റെടുക്കാന്‍ കഴിയുമോയെന്ന് വ്യക്തമാക്കാന്‍ കോടതി സിബിഐയോടും നിര്‍ദ്ദേശിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: