ഹൈദരാബാദ് : അപ്രതീക്ഷിതമായി പോലീസ് വീട്ടില്‍ റെയ്ഡിനെത്തിയതിനെ തുടര്‍ന്ന് സ്ഥാനാര്‍ത്ഥി ആത്മഹത്യാ ഭീഷണി മുഴക്കി. പീപ്പിള്‍സ് ഫ്രണ്ടിന്റെ ടിക്കറ്റില്‍ ഗജേവാള്‍ നിയോജക മണ്ഡലത്തില്‍ നിന്ന് മത്സരിക്കുന്ന വന്തേരു പ്രതാപ് റെഡ്ഢിയാണ് ഇത്തരത്തില്‍ പെരുമാറിയത്.
വോട്ട് നേടുന്നതിന് ജനങ്ങളെ സ്വാധീനിക്കുന്നതിനായി റെഡ്ഡിയുടെ വീട്ടില്‍ നിയമ വിരുദ്ധമായി മദ്യവും പണവും വിതരണം ചെയ്യുന്നതായി പരാതി ലഭിച്ചിരുന്നു. ഇതുസംബന്ധിച്ച് പോലീസ് അന്വേഷിക്കാനെത്തിയപ്പോള്‍ എതിര്‍ക്കുന്നതിനായാണ് ആത്മഹത്യ ഭീഷണി മുഴക്കിയത്.
പോലീസിനെ കണ്ടതോടെ റെഡ്ഡിയും അനുയായികളും റെയിഡിനെ എതിര്‍ക്കുകയും, പെട്രോള്‍ ഒഴിച്ച് തീകത്തിച്ച് മരിക്കുമെന്ന് അറിയിക്കുകയായിരുന്നു. ഇയാള്‍ക്കെതിരെ കേസെടുത്തിട്ടുണ്ടെന്ന് ഉന്നത പോലീസ് ഉദ്യോഗസ്ഥ പിവി. പദ്മജ പറഞ്ഞു.
അതേസമയം വീട്ടില്‍ റെയിഡിനെത്തിയ പോലീസുകാര്‍ ക്രൂരമായാണ് പെരുമാറിയതെന്ന് റെഡ്ഡി അറിയിച്ചു. ഡിസംബര്‍ 7നാണ് തെലങ്കാനയില്‍ വോട്ടെടുപ്പ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: