ജയ്പൂര്‍ : രാജസ്ഥാന് നിയമസഭാ തോരഞ്ഞെടുപ്പിലെ പ്രകടന പത്രിക പുറത്തിറക്കി. കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലിയാണ് പത്രിക പുറത്തിറക്കിയത്. കേന്ദ്ര മന്ത്രി പ്രകാശ് ജാവദേക്കര്‍, മുഖ്യമന്ത്രി വസുന്ധര രാജെ എന്നിവരും ചടങ്ങില്‍ പങ്കെടുത്തു.
2013ല്‍ ബിജെപി നല്കിയ തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങളില്‍ 94 ശതമാനവും പൂര്‍ത്തിയാക്കിയിട്ടുണ്ട്. സംസ്ഥാനത്തിന്റെ ഭാവിയുടെ രൂപരേഖയാണ് ഈ പ്രകടന പത്രികയെന്നും ധനമന്ത്രി ചടങ്ങില്‍ അഭിപ്രായപ്പെട്ടു.
സ്ത്രീകളുടേയും കുട്ടികളുടേയും ശാക്തീകരണത്തിനാണ് നിലവിലെ സര്‍ക്കാര്‍ പ്രാധാന്യം നല്‍കിയത്. രാജശ്രീ യോജന വഴി പെണ്‍കുട്ടികള്‍ക്ക് മികച്ച സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. പെണ്‍കുട്ടികളുടെ വിദ്യാഭ്യാസത്തെ പ്രോത്സാഹിപ്പിക്കുന്നതിനുവേണ്ടി ലാപ്ടോപ്പുകള്, സൈക്കിള്‍, സ്കൂട്ടി എന്നിവയും നല്‍കിയിട്ടുണ്ട്. അടുത്ത തവണയും ബിജെപി അധികാരത്തില്‍ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും വസുന്ധര രാജെ അറിയിച്ചു.
കര്‍ഷകരുടെ വരുമാനം വര്‍ധിപ്പിക്കുന്നതിനായി പദ്ധതികളും, സംസ്ഥാനത്ത് അഞ്ചുലക്ഷം തൊഴിലവസരങ്ങള്‍ തുടങ്ങി മറ്റ് പാര്‍ട്ടികളില്‍ നിന്നും വ്യത്യസ്തമായ പ്രകടന പത്രികയാണ് ബിജെപി ഇത്തവണ ഇറക്കിയിരിക്കുന്നത്. ഇത്തവണയും സംസ്ഥാന ഭരണം ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും നേതാക്കള്‍ അഭിപ്രായപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: