ജയ്പൂര്‍ : വിമാനത്തില്‍ കേറാനുള്ള വിദ്യാര്‍ത്ഥികളുടെ ആഗ്രഹം സാക്ഷാത്കരിക്കുന്നതിനായി വിമാന മാതൃകയില്‍ ക്ലാസ് റൂം നിര്‍മിച്ചു. രാജസ്ഥാന് ഇന്ദര്ഗഢ് ഗവണ്മെന്റ് സീനിയര്‍ സെക്കന്‍ഡറി സ്കൂളിലാണ് വിസ്മയിപ്പിക്കുന്നതുപോലൊരു ക്ലാസ് റൂം പൂര്‍ത്തിയാക്കിയത്. 406 വിദ്യാര്‍ത്ഥികളാണ് ഇവിടെ പഠിക്കുന്നത്.
വിമാനത്തില്‍ ഇരിക്കുക എന്നത് വിദ്യാര്‍ത്ഥികളില്‍ പലരുടേയും സ്വപ്നമാണ്. ഇതിനെ മുന്‍നിര്‍ത്തി സര്‍ക്കാര്‍ എഞ്ചിനീയറാണ് മാസങ്ങളെടുത്ത് വിമാന മാതൃകയില്‍ ക്ലാസ് റൂം നിര്‍മിച്ച് നല്‍കിയത്. ഇതോടെ സ്കൂളിന്റെ സമയം കഴിഞ്ഞാലും വിദ്യാര്ത്ഥിരള് വിമാന ക്ലാസില്‍ തുടരുകയാണെന്ന് പ്രിന്‍സിപ്പല്‍ പുഷ്പ മീന അറിയിച്ചു.
കൂടാതെ പ്രദേശ വാസികളില്‍ പലരും ഇതിന്റെ മുന്നില്‍ നിന്ന് ഫോട്ടോ എടുക്കാനായി എത്തുന്നുണ്ട്. രാജ്യത്തെ വിദ്യാര്‍ത്ഥികളില്‍ 3.5 ശതമാനം പേര് വിദ്യാഭ്യാസം ഇടയ്ക്കുവെച്ച് നിര്‍ത്തുന്നുണ്ട്. രാജസ്ഥാനില്‍ 11നും 14 വയസ്സിനും ഇടയ്ക്കുള്ള അഞ്ചു ശതമാനം വിദ്യാര്‍ത്ഥികളാണ് അടിസ്ഥാന വിദ്യാഭ്യാസം പൂര്‍ത്തിയാക്കാറില്ല. സ്കൂളുകള്‍ ആകര്‍ഷകമല്ലാത്തതും ഇതിനൊരു കാരണമാണ്. ഇതിന്റെ ഭാഗമായി സര്‍വ്വ ശിക്ഷ അഭിയാന് സ്കൂള്‍ പുതുക്കിപ്പണിയുന്നതിനുള്ള ഫണ്ട് നല്‍കുകയായിരുന്നു.
വിമാനം പോലുള്ള ക്ലാസ്റൂമില്‍ വിദ്യാര്‍ത്ഥികള്‍ക്കായി അത്യാധുനിക സംവിധാനങ്ങളാണ് ഏര്‍പ്പെടുത്തിയിട്ടുള്ളത്. ഇന്റര്‍നെറ്റ് കണക്ഷനോടുകൂടിയ എല്‍ഇഡി സ്ക്രീനുകളും യൂടൂബില്‍ നിന്ന് മുതിര്‍ന്ന വിദ്യാര്‍ത്ഥികള്‍ക്ക് പാഠ്യ ഭാഗങ്ങളും മറ്റും കാണുന്നതിനുള്ള സംവിധാനങ്ങളും ഇതില്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. സ്കൂള്‍ മോടി പിടിപ്പിക്കുന്നതിന്റെ ഭാഗമായി ഇവിടെ പൂന്തോട്ടം വെച്ചുപിടിപ്പിക്കാനും അധകൃതര്‍ പദ്ധതി തയ്യാറാക്കിയിട്ടുണ്ട്.
എസ്എസ്എ എഞ്ചിനീയര്‍ ഇതിനുമുമ്പ് വിദ്യാര്‍ത്ഥികള്‍ക്കായി ട്രെയിന്‍ മാതൃകയില്‍ ക്ലാസ് റൂം നിര്‍മിച്ച റിപ്പോര്‍ട്ടുകള്‍ കണ്ടിരുന്നു. ഇതിനെ തുടര്‍ന്നാണ് വിമാനം പോലെ ഒന്ന് പണിയാമെന്ന് തീരുമാനിച്ചതെന്ന് എഞ്ചിനീയര്‍ ലവാനിയ അറിയിച്ചു.
അതേസമയം താന്‍ ഇതുരെ വിമാനത്തിനുള്ളില്‍ കേറിയിട്ടില്ലെന്നും യൂടൂബ് നോക്കിയാണ് ഇത് നിര്‍മിച്ചതെന്നും ലവാനിയ കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: